Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightവധശ്രമം: യുവാവ്...

വധശ്രമം: യുവാവ് ഒരു വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
വധശ്രമം: യുവാവ് ഒരു വർഷത്തിന് ശേഷം പിടിയിൽ
cancel
camera_alt

ആകാശ്

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങരയിൽ അർധരാത്രി വീട്ടിൽ കടന്ന് കയറി ഗൃഹനാഥയെയും മകെനയും ആക്രമിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര വടക്ക് എസ്.വി.എം.പി ഓയിൽ പുത്തൻവീട്ടിൽ ബി. ആകാശ് (21) ആണ് പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ 25ന് കരുനാഗപ്പള്ളി കൊതുക് മുക്കിൽ പ്രതികളിൽ ഒരാളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഷിനാസ് എന്ന യുവാവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതികളായ നാല് പേരടങ്ങിയ സംഘം അന്ന് അർധരാത്രി അയണിവേലിക്കുളങ്ങരയുള്ള ഷിനാസിെൻറ വീട് കയറി ആക്രമിക്കുകയായിരുന്നു.

കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഷിനാസിന് ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും സംഘം ആക്രമിച്ചു.വീടിന് കേടുപാടുകളും ഉണ്ടാക്കിയിട്ടാണ് സംഘം മടങ്ങിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേരെ വിവിധ സമയങ്ങളിലായി കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദീർഘനാളായി ഒളിവിലായിരുന്ന സംഘാംഗമായ യുവാവിനെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളിയിൽ നിന്ന് പിടിയിലാകുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrested
News Summary - murder attempt: Young man arrested
Next Story