Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightജോലി വാഗ്ദാനം ചെയ്ത്...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ബിജു

കരുനാഗപ്പള്ളി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് പൊലീസ് പിടിയിലായി. കല്ലേലിഭാഗം വിനേഷ് ഭവനത്തില്‍ വി. ബിജുവാണ് (39) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ആദിനാട് വില്ലേജില്‍ കാട്ടില്‍കടവിലുള്ള പ്രസേനനില്‍നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍നിന്നുമായി 23 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ വാട്സ്ആപ് വഴി മെസേജ് അയച്ചും ഫോണ്‍ ചെയ്തുമാണ് പ്രതിയായ ബിജു തട്ടിപ്പ് നടത്തിവന്നത്. കഴിഞ്ഞ ജൂണിൽ പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍നിന്ന് മൊത്തം 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടി ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നു. ഇവര്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി, സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ നിസാമുദ്ദീന്‍ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating casearrestoffering job
News Summary - A young man who cheated lakhs by offering a job was arrested
Next Story