Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightഔട്ട് പോസ്റ്റ്...

ഔട്ട് പോസ്റ്റ് കെട്ടിടത്തിലേക്ക് കല്ലേറ്; പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ

text_fields
bookmark_border
ഔട്ട് പോസ്റ്റ് കെട്ടിടത്തിലേക്ക് കല്ലേറ്; പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
cancel
camera_alt

ഔട്ട് പോസ്റ്റും എസ്.ഐയുടെ കാറും കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ

കണ്ണനല്ലൂർ: ഔട്ട് പോസ്റ്റ് കെട്ടിടത്തിൽ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായി.കണ്ണനല്ലൂർ ചരുവിളവീട്ടിൽ ടി. അജിത്ത് (22), ജനാർദന സദനത്തിൽ വി. വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് കണ്ണനല്ലൂർ ഔട്ട്പോസ്റ്റ് കെട്ടിടത്തിലേക്ക് കല്ലേറ് നടന്നത്. കെട്ടിടത്തിെൻറ ജനലും പോർച്ചിൽ നിർത്തിയിട്ടിരുന്ന കണ്ണനല്ലൂർ എസ്.ഐയുടെ കാറിെൻറ ചില്ലുകളും തകർന്നു.

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നതിനുശേഷം സബ് ഇൻസ്പെക്ടർമാരുടെ െറസ്റ്റ് റൂം ആയി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. കാർ പാർക്ക് ചെയ്തതിനുശേഷം ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർ പുറത്തുപോയ സമയം നോക്കിയായിരുന്നു ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അപകടകരമായ രീതിയിൽ ഓടിച്ചതിനെതുടർന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണനല്ലൂർ പൊലീസ് രാത്രിതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അതിക്രമിച്ചുകടക്കൽ, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, പ്രൊബേഷണറി എസ്.ഐ രതീഷ്, എസ്.ഐ സുന്ദരേശൻ, സി.പി.ഒമാരായ സന്തോഷ് ലാൽ, ഷെമീർ ഖാൻ, അരുൺകുമാർ, മുഹമ്മദ് നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stone pelting
News Summary - Stone pelting to outpost building; accused were arrested within hours
Next Story