Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightനെട്ടത്തറ അപകടം:...

നെട്ടത്തറ അപകടം: മരിച്ചതാരെന്ന് കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ

text_fields
bookmark_border
നെട്ടത്തറ അപകടം: മരിച്ചതാരെന്ന് കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ
cancel
camera_alt

അഭിജിത്തിന്റെ രക്തം പുരണ്ട ചെരുപ്പും, കണ്ണടയും റോഡിൽ

കടയ്ക്കൽ: അപകടത്തിൽ മരിച്ചതാരെന്ന് കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ. എം.സി റോഡിൽ നെട്ടത്തറയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചവരെ തിരിച്ചറിയാനാണ് പൊലീസ് മണിക്കൂറുകൾ നീണ്ട അന്വേഷണം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു നാടിനെ നടുക്കിയ അപകടം. ബൈക്ക് യാത്രികർ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ആരാണെന്ന് കണ്ടെത്താനായി ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. അപകട സ്ഥലത്തു നിന്ന് കിട്ടിയ നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിരുന്ന പേരും കോളജ് പേരും വെച്ച് കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനീയറിങ് കോളജിൽ അന്വേഷണം നടത്തിയെങ്കിലും അന്വേഷിച്ച പേര് കോളജിൽ എത്തിയെന്ന വിവരമാണ് ലഭിച്ചത്.

എന്നാൽ, സഹപാഠിക്ക് നോട്ട് ബുക്ക് നൽകിയിരുന്നതായി വിദ്യാർഥിനി കോളജ് അധികൃതരോട് പറഞ്ഞതോടെയാണ് മരിച്ചത് പുനലൂർ സ്വദേശി ശിഖയും സുഹൃത്ത് അഭിജിത്തുമാെണന്ന് തിരിച്ചറിഞ്ഞത്.

‘ഒരാളെയെങ്കിലും രക്ഷപ്പെടുത്താമായിരുന്നു...’

ചടയമംഗലം: നെട്ടേത്തറയിൽ അപകടത്തില്‍പ്പെട്ട വിദ്യാർഥികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തില്‍ റോഡിലേക്ക് വീണ അഭിജിത്തിന് ആ സമയം ജീവനുണ്ടായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ 20 മിനിറ്റോളം വൈകിയെന്ന് പ്രദേശവാസികൂടിയായ ഉദയകുമാര്‍ പറഞ്ഞു. അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. അപകടം നടന്നയുടൻ കൊണ്ടുപോയിരുന്നെങ്കില്‍ അഭിജിത്തിനെ രക്ഷിക്കാമായിരുന്നെന്ന് ഉദയകുമാര്‍ പറഞ്ഞു.

‘ഞാന്‍ 15 മീറ്റര്‍ അപ്പുറത്തുള്ള കടയില്‍ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവര്‍ത്തിക്കിടത്തിയത്. കിടത്തിയപ്പോള്‍ ജീവനുണ്ട്. വാഹനങ്ങൾ കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല.

20 മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാന്‍ പോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്’-ഉദയകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Founddeceasedaccident
News Summary - Nettara accident-It was an hours-long search to find the deceased
Next Story