Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 7:14 AM GMTജോസ് സഹായന്‍ വധക്കേസ്: 16 സാക്ഷികളെ വിസ്തരിച്ചു
text_fieldsbookmark_border
കൊല്ലം: മൈലക്കാട് ജോസ് സഹായന്‍ വധക്കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. ബി.ജെ.പി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡൻറ് എസ്. പ്രശാന്ത് ഏഴാം പ്രതിയായ കേസില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. കൊല്ലപ്പെട്ട ജോസ് സഹായൻെറ ഭാര്യ ലിസിയാണ് കേസിലെ ഒന്നാംസാക്ഷി. കൃത്യം നടത്തുന്നതിനായി ഇത്തിക്കര പാലത്തിനുസമീപം നിന്നിരുന്ന പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.
ഹാജരാകാതിരുന്ന പതിനാലാം സാക്ഷി അരുണിനും 19ാം സാക്ഷി അനീഷ് സക്കറിയക്കും കോടതി വാറൻറ് അയച്ചു. കേസില്‍ മൂന്നു സാക്ഷികള്‍ കൂറുമാറി പ്രതിഭാഗത്തോടൊപ്പം ചേര്‍ന്നു. ചാത്തന്നൂര്‍ സി.ഐയായിരുന്ന ജവഹര്‍ ജനാര്‍ദനനും തുടര്‍ന്ന്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും അന്വേഷിച്ച കേസില്‍ 87 സാക്ഷികളാണുള്ളത്. 25 വരെയാണ് സാക്ഷിവിസ്താരം നടക്കുക. 2009 ജൂലൈ 25ന് രാത്രി 9.45ന് മൈലക്കാട് കുരിശ്ശടിക്കു സമീപം െവച്ചാണ് ജോസ് സഹായന്‍ കൊല്ലപ്പെട്ടത്.
അഞ്ചാം പ്രതി രഞ്ജുവിൻെറ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാരെ അയല്‍ക്കാരനായ ജോസ് സഹായന്‍ അറിയിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡറായ അഡ്വ. ആര്‍. സേതുനാഥും അഡ്വ. എസ്.പി. പാര്‍ഥസാരഥിയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story