Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമനുഷ്യാവകാശ...

മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ഗുണഭോക്തൃസമിതി നിഷേധിച്ച കുടിവെള്ള കണക്ഷൻ ലഭിച്ചു

text_fields
bookmark_border
മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ഗുണഭോക്തൃസമിതി നിഷേധിച്ച കുടിവെള്ള കണക്ഷൻ ലഭിച്ചു
cancel

കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെതുടർന്ന് ഗുണഭോക്തൃസമിതി നിഷേധിച്ച കുടിവെള്ള കണക്ഷൻ ചെറുപൊയ്ക സ്വദേശിക്ക് നൽകാൻ പവിത്രേശ്വരം പഞ്ചായത്ത് തീരുമാനിച്ചു.

ജില്ല പഞ്ചായത്ത് തുടങ്ങിയ കുടിവെള്ള പദ്ധതി ഗുണഭോക്തൃസമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ കൈകാര്യം ചെയ്യുന്നത് സർക്കാർ പണത്തിെൻറ ദുരുപയോഗമാണെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

പവിത്രേശ്വരത്ത് പ്രവർത്തിക്കുന്ന നിള കുടിവെള്ള പദ്ധതിയിൽനിന്നുള്ള കണക്ഷനാണ് ചെറുപൊയ്ക സ്വദേശി നിഷേധിച്ചത്. പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് എല്ലാ ജനങ്ങൾക്കും തുല്യ അവകാശത്തോടെ നൽകണമെന്ന് കമീഷൻ പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഗുണഭോക്തൃസമിതി ഭാരവാഹികളെ വിളിച്ചുവരുത്തി കണക്ഷൻ നൽകാൻ പഞ്ചായത്ത് നിർദേശിക്കുകയായിരുന്നു.

പദ്ധതിയിൽ ഗ്രാമപഞ്ചായത്തിന് നേരിട്ട് നിയന്ത്രണാധികാരങ്ങളില്ലെന്നാണ് സെക്രട്ടറി നേരത്തേ പറഞ്ഞത്. എന്നാൽ, 2003-04 കാലത്ത് ജില്ല പഞ്ചായത്ത് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കമീഷൻ കണ്ടെത്തി. കുഴൽകിണറും മോട്ടോറും സ്ഥാപിച്ചത് ജില്ല പഞ്ചായത്താണ്. ഇത് തകരാറായപ്പോൾ ബി. രാഘവൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നന്നാക്കിയത്. ഇതിനെതുടർന്നാണ് വിഷയത്തിൽ ഇടപെടാൻ കമീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.

ശുദ്ധമായ കുടിവെള്ളം മൗലികാവകാശമാണെന്ന് സുപ്രീംകോടതിയും ഹൈകോടതിയും വിധിച്ചിട്ടുള്ള കാര്യം കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commissionwater connection
News Summary - Human Rights Commission intervened; water connection get which was denied by the consumer committee
Next Story