Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപേമാരിയും...

പേമാരിയും ഉരുൾപൊട്ടലും; മലയോര മേഖലയിൽ വൻ നാശം

text_fields
bookmark_border
പേമാരിയും ഉരുൾപൊട്ടലും; മലയോര മേഖലയിൽ വൻ നാശം
cancel
camera_alt

കൊല്ലം-ചെങ്കോട്ട റെയിൽവേ പാളത്തിൽ ഉറുകുന്ന് ഐഷാപാലത്തിനു സമീപം മണ്ണിടിഞ്ഞുവീണത് നീക്കം ചെയ്യുന്നു

പുനലൂർ: കനത്ത മഴയിലും ഉരുൾപൊട്ടലിലും കിഴക്കൻ മലയോര മേഖലയിൽ വ്യാപകമായ നാശം. ചപ്പാത്ത് തകർന്നതോടെ വനമധ്യേയുള്ള അച്ചൻകോവിൽ ഗ്രാമം ഭാഗികമായി ഒറ്റപ്പെട്ടു. ആര്യങ്കാവിൽ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. പാലരുവിയടക്കം മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. തെന്മല ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും ഷട്ടറുകൾ കൂടുതൽ തുറന്ന് ജലം ഒഴുക്കിത്തുടങ്ങി. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ പലയിടത്തും മണ്ണും പാറയും ഇടിഞ്ഞുവീണ് ഭാഗികമായി ഗതാതത തടസ്സം നേരിട്ടു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായി നിരവധി വീടുകളും മറ്റ് നിർമാണ പ്രവർത്തനങ്ങളും പൂർണമായും ഭാഗികമായും തകർന്നു. പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്.

അച്ചൻകോവിൽ ആറ് കരകവിെഞ്ഞാഴുകുന്നതിനാൽ ആവണിപ്പാറ ഗിരിജൻ കോളനിയും അച്ചൻകോവിൽ ആറ്റിന് വടക്കുഭാഗത്തുള്ളവരും ഒറ്റപ്പെട്ട നിലയിലാണ്. പുനലൂർ നഗരസഭയിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളം ക‍യറിയതിനാൽ വലിയ തോതിൽ കൃഷിനാശവുമുണ്ടായി. മലയോര തോട്ടം മേഖലയിൽ മിക്കയിടത്തും വൈദ്യുതിയും മുടങ്ങി. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള പല കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി.

അഞ്ചൽ മേഖലയിൽ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

അഞ്ചൽ: കനത്ത മഴയെത്തുടർന്ന് അഞ്ചൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പെരുങ്ങള്ളൂരിൽ ഇത്തിക്കരയാർ കര കവിഞ്ഞൊഴുകിയതു മൂലം അഞ്ചൽ-ആയൂർ റോഡിലൂടെയും എം.സി റോഡിൽ ആയൂർ-അകമൺ ഭാഗത്തു കൂടിയുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ആയൂർ ഭാഗത്ത് നിന്നുമെത്തിയ വാഹനങ്ങൾ ഗതി മാറ്റി അസുരമംഗലം, പനച്ചവിള വഴിയാണ് അഞ്ചൽ ഭാഗത്തേക്കും തിരികെയും കടത്തിവിട്ടത്. ഉച്ചക്ക് ശേഷം റോഡിെൻറ ഒരു വശത്തുകൂടി മാത്രം വാഹന ഗതാഗതം നടത്തി. ഏറം, മൈനിക്കോട്, പൊലിക്കോട്, എരപ്പൻപാറ, കാത്തിരത്തറ, മീനണ്ണൂർ, തേമ്പാംമൂല മുതലായ ഏലാകളിലെല്ലാം വെള്ളം നിറഞ്ഞുകവിഞ്ഞു.

ചണ്ണപ്പേട്ടയിൽ വൃക്ഷ ശിഖരങ്ങൾ ഒടിഞ്ഞുവീണ് വീടുകളുടെ മേൽക്കൂര തകർന്നു. തേവർതോട്ടത്ത് മഞ്ചാടിയിൽ ഭാഗത്ത് വീട്ടിലേക്ക് സമീപവാസിയുടെ പുരയിടം ഇടിഞ്ഞുവീണ് വീടിന് കേടുപറ്റി. ഏരൂരിൽ കശുവണ്ടി ഫാക്ടറിയുടെ പുകക്കുഴൽ തകർന്നു. നെട്ടയം ഗവ. ഹൈസ്കൂളിെൻറ ചുറ്റുമതിൽ തകർന്നു. അഞ്ചൽ, ഏരൂർ, ചടയമംഗലം സ്റ്റേഷനുകളിലെ പൊലീസും നാട്ടുകാരും ചേർന്നാണ് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും രക്ഷാപ്രവർത്തനങ്ങളും നടത്തിയത്.

അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


പത്തനാപുരം: ശക്തമായ മഴയില്‍ പത്തനാപുരം മേഖലയിൽ കനത്ത നാശനഷ്ടം. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. പത്തനാപുരം, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, വിളക്കുടി പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്‌. പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നു കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിയത്. പത്തനാപുരം പഞ്ചായത്തിലെ പാതിരിക്കല്‍, ജവഹര്‍ കോളനി, മൃഗാശുപത്രി, വിളക്കുടി പഞ്ചായത്തിലെ കുളപ്പുറം, മരങ്ങാട്, കാര്യറ പിറവന്തൂര്‍ പഞ്ചായത്തിലെ വന്മള, മൈയ്ക്കാമണ്‍ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പത്തനാപുരത്ത് ഒമ്പത്, പട്ടാഴി വടക്കേക്കരയില്‍ എട്ട്, വിളക്കുടിയില്‍ 14, പിറവന്തൂരില്‍ 15 എന്നിങ്ങനെയാണ് മാറ്റിയത്. ഓലപ്പാറ ചാപ്പാത്തിന് മുകളിലൂടെ വെള്ളം കവിെഞ്ഞാഴുകിത്തുടങ്ങി. ഇതോടെ, തൊടികണ്ടം, ഓലപ്പാറ, ചെറുകടവ് മേഖലകള്‍ ഒറ്റപ്പെട്ടു.

വെള്ളം കയറി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നാശം

പുനലൂർ: തിങ്കളാഴ്ചത്തെ വൈകീട്ടത്തെ മഴയിൽ ആര്യങ്കാവിലെ കഴുതുരുട്ടിയിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു.

കഴുതുരുട്ടിയാറ്റിലും നെടുമ്പാറ തോട്ടിലും ഒരേ സമയം വെള്ളം ഉയർന്നതോടെ സ്വകാര്യ കെട്ടിടത്തിെൻറ അടിയിലെ നിലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ രാത്രിയോടെ വെള്ളം ഇരച്ചുകയറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരെത്തി സൂപ്പർമാർക്കറ്റ് തുറന്നപ്പോഴാണ് വെള്ളം കയറിയ വിവരം അറിയുന്നത്. ഷട്ടറിെൻറ അടിഭാഗത്ത് കൂടിയാണ് ചെളിവെള്ളം അകത്ത് കടന്നത്. തറയിലും റാക്കിലും ഉണ്ടായിരുന്നതടക്കം സാധനങ്ങൾ നശിച്ചു.

നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശേഷിച്ച സാധനങ്ങൾ ഇന്നലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളം കയറുമെന്ന ഭീഷണിയുള്ള ഈ കെട്ടിടത്തിൽ നിന്നും സൂപ്പർമാർക്കറ്റ് മാറ്റിസ്ഥാപിക്കാൻ മുമ്പ് ആവശ്യം ഉയർന്നെങ്കിലും അധികൃതർ തയാറായിെല്ലന്ന് ആക്ഷേപമുണ്ട്.

അച്ചൻകോവിൽ ഭാഗം ഭാഗികമായി ഒറ്റപ്പെട്ടു

പുനലൂർ: ശക്തമായ മഴയിൽ അലിമുക്ക്-അച്ചൻകോവിൽ പാതയിലെ വളയത്ത് ചപ്പാത്ത് ഭാഗികമായി തകർന്നതോടെ വനമധ്യേയുള്ള അച്ചൻകോവിൽ ഭാഗികമായി ഒറ്റപ്പെട്ടു. ചപ്പാത്ത് തകർന്നതോടെ പുനലൂർ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിവെച്ചു. താലൂക്ക് ആസ്ഥാനമായ പുനലൂരിലേക്കും പഞ്ചായത്ത് ആസ്ഥാനമായ ആര്യങ്കാവിലേക്കും ഇവിടുള്ളവർ വന്നിരുന്നത് അലിമുക്ക് വഴിയാണ്.

എളുപ്പമാർഗമായി ചെങ്കോട്ട വഴി വരാമെങ്കിലും കോവിഡ് നിയന്ത്രണം കാരണം മേക്കരയിലെ ചെക്പോസ്റ്റിൽ കടത്തിവിടാത്തിതിനാൽ ഇതിന് കഴിയാതായി. അടുത്തിടെ 13.85 കോടി രൂപ മുടക്കിയാണ് അലിമുക്ക് അച്ചൻകോവിൽ പാതയിൽ ഓലപ്പാറ മുതൽ അച്ചൻകോവിൽ വരെ പാത നവീകരിച്ചത്.

ഇതിൽപ്പെട്ടതാണ് വളയത്തെ ചപ്പാത്ത്. വെള്ളം ഒഴുകിപ്പോകാൻ താഴെ പൈപ്പ് സ്ഥാപിച്ച നിർമിച്ച പാതയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഈ ഭാഗത്ത് പാതയും തകർന്നിട്ടുണ്ട്. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വനംവകുപ്പിെൻറയും മറ്റും നേതൃത്വത്തിൽ ചപ്പാത്തിലെ തകർച്ച പരിഹരിക്കാൻ ശ്രമം തുടങ്ങി.

പാലരുവി എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

പുനലൂർ: കനത്ത മഴക്കിടെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഉണ്ടാകുമായിരുന്ന അപകടത്തിൽനിന്ന് പാലരുവി എക്സ്പ്രസ് രക്ഷപ്പെട്ടത് ഭാഗ്യത്തിന്.

ഗാങ്മാന്മാരുടെ അവസോരോചിതമായ ഇടപെടലിനെതുടർന്നാണ് മണ്ണിടിഞ്ഞതിന് അധികം അകലെയല്ലാതെ ട്രെയിൻ നിർത്താൻ കഴിഞ്ഞത്. തിങ്കളാഴ്ചത്തെ ശക്തമായ മഴയിലാണ് കൊല്ലം-ചെങ്കോട്ട പാതയിൽ ഉറുകുന്ന് ഐഷാപ്പാലത്തിന് സമീപം പാളത്തിലേക്ക് രാത്രിയിൽ മണ്ണും പാറയും ഇടിഞ്ഞുവീണത്.

മണ്ണിടിഞ്ഞ് പാളത്തിലേക്ക് വീണത് രാത്രി ഒന്നോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാങ്മാന്മാരായ ഹരി, തോമസ് എന്നിവരുടെ ശ്രദ്ധയിൽപെട്ടു. ഇടമണ്ണിൽനിന്ന് ഉറുകുന്നിലെത്തി തിരികെ പോകുമ്പോഴാണ് മണ്ണിടിഞ്ഞത് ഇവർ കണ്ടത്.

ഉടൻ മറ്റ് ഗാങ്മാന്മാരെ വിളിച്ചറിയിച്ചു. പാലക്കാട് നിന്ന് തിരുനെൽവേലിക്കുള്ള പാലരുവി എക്സ്പ്രസ് പുനലൂർ സ്റ്റേഷൻ വിട്ട സമയമായിരുന്നു ഇത്. മണ്ണിടിഞ്ഞ ഭാഗത്തുനിന്നും ഹരിയും തോമസും ഒരു കിലോമീറ്ററോളം ദൂരം ഓടി ഐഷാപ്പാലത്തിന് ഇപ്പുറമെത്തി.

ഈ സമയം വലിയവേഗത്തിലല്ലാതെ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപെട്ടതോടെ ടോർച്ച് തെളിയിച്ച് അപായ സൂചന നൽകി. ട്രെയിൻ തൊട്ടടുത്തുള്ള തുരങ്കത്തിലും പാലത്തിലുമായി നിൽക്കുകയായിരുന്നു. പിന്നീട് ട്രെയിൻ പാലത്തിനടുത്ത് നിന്ന് പിറകോട്ടെടുത്ത് ഇടമൺ സ്റ്റേഷനിലെത്തിച്ച് നിർത്തിയിട്ടു.

രാത്രിതന്നെ റെയിൽവേ ജീവനക്കാർ രണ്ട് എസ്കവേറ്ററിെൻറ സഹായത്തോടെ മണ്ണ് മാറ്റാൻ തുടങ്ങി. രാവിലെ ഏഴോടെ മണ്ണ് മാറ്റി സർവിസ് പുനരാരംഭിച്ചു. പാളത്തിലെ അപകടത്തെ തുടർന്ന് തിരുനെൽവേലിയിൽ നിന്നും പാലക്കാട്ടേക്കുള്ള പാലരുവി ആര്യങ്കാവിലും ചെന്നൈ എഗ്മൂർ-കൊല്ലം എക്സ്പ്രസ് ഭഗവതിപുരത്തും നിർത്തിയിട്ടു. പുനലൂർ, ചെങ്കോട്ട എന്നിവിടങ്ങളിലെ റെയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടത്തോടെയാണ് അപകട സ്ഥലത്തെ മണ്ണ് പൂർണമായി മാറ്റിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - heavy rain
Next Story