നാലുപേർക്ക് വെട്ടേറ്റ സംഭവം; രണ്ടു പ്രതികൾ കീഴടങ്ങി
text_fieldsവിഷ്ണു, വിജേഷ്
കൊട്ടാരക്കര: കൊട്ടാരക്കരയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികളായ രണ്ടുപേർ കോടതിയിൽ കീഴടങ്ങി. ചരുവിള മല്ലിക ഭവനത്തിൽ വിഷ്ണു (34), വിജേഷ് (30) എന്നിവരാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. തിങ്കളാഴ്ച ഇവരുടെ മാതാവ് മല്ലികയെ(60) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ 9.30ന് പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പള്ളിക്കൽ കിഴക്കതിൽ ആർ.എസ്.എസ് ശാഖയുടെ കാര്യവാഹകായ പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ അരുൺ (28), മാതാവ് ലത (43) പിതാവ് സത്യൻ (48), അരുണിന്റെ ഭാര്യ അമൃത (23) എന്നിവരെയാണ് ഇവർ വെട്ടിപ്പരിക്കേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

