Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പര്‍ക്കപ്പകർച്ച...

സമ്പര്‍ക്കപ്പകർച്ച മേഖലകളിൽ പ്രതിരോധം ശക്തമാക്കി

text_fields
bookmark_border
covid-19-bus
cancel

കൊല്ലം: ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഏരൂര്‍, അഞ്ചല്‍, വെളിയം, ഇരവിപുരം, ശാസ്താംകോട്ട, പോരുവഴി, ശൂരനാട്, ചവറ, പന്മന, തേവലക്കര, കെ.എസ് പുരം എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പ്രദേശങ്ങളില്‍ സ്രവം ശേഖരിച്ച് പരിശോധന നടത്തിവരുന്നു. ഗൂഗിള്‍ ഫോറം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് പനി, തൊണ്ടവേദന, വയറിളക്കം, എ.ആര്‍.ഐ, എസ്.എ.ആര്‍.ഐ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയാണ് പരിശോധന. ഇതുവരെ 3000 ആൻറിജന്‍ ടെസ്റ്റും 7000 സ്രവ പരിശോധനയും നടത്തി. 3500 പുതിയ ആൻറിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ എത്തിക്കും. ദിനംപ്രതി രണ്ടായിരത്തിലധികം സ്രവ പരിശോധന നടത്താന്‍ നടപടിയായി. എല്ലാ സി.എച്ച്.സികളിലും സ്രവം ശേഖരിക്കും. ഇത് പി.എച്ച്.സികളിലേക്കും വ്യാപിപ്പിക്കും. സ്രവ ശേഖരണത്തിനായി വിസ്‌ക്കുകളും ലഭ്യമാക്കി. 

ശാസ്താംകോട്ടയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെൻറ് സെൻറര്‍ തുടങ്ങും. കെണ്ടയ്ന്‍മെൻറ് സോണുകളിലും എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും പ്രത്യേക അറിയിപ്പുകള്‍ നടത്തുന്നുണ്ട്. മാര്‍ക്കറ്റുകള്‍ അടച്ചും ജാഗ്രത സമിതികള്‍ സജീവമാക്കിയും രോഗവ്യാപന സാഹചര്യം വർധിക്കാതിരിക്കാൻ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. മറ്റ് രോഗങ്ങളുടെ വ്യാപന സാഹചര്യം ഒഴിവാക്കാനും നടപടിയെടുത്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

മത്സ്യവിൽപന കേന്ദ്രങ്ങള്‍ അടക്കും

കൊല്ലം: ജില്ലയില്‍ മത്സ്യവിൽപനക്കാര്‍ വഴി കോവിഡ് വ്യാപനം കൂടുതലായതിനാല്‍ മത്സ്യവിൽപന കേന്ദ്രങ്ങള്‍ അടക്കാന്‍ കലക്‌ടറേറ്റില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അഞ്ചല്‍, ഏരൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മത്സ്യകച്ചവടക്കാര്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി യോഗം വിലയിരുത്തി. കലക്ടര്‍ ബി. അബ്്ദുല്‍ നാസറിെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കുന്നതിെൻറ ചുമതലയുള്ള സ്‌പെഷല്‍ ഓഫിസര്‍ എസ്. ചിത്രയും പങ്കെടുത്തു. അടക്കേണ്ട മാര്‍ക്കറ്റുകളുടെ പട്ടിക നല്‍കാന്‍ ജില്ല പൊലീസ് മേധാവി, കമീഷണര്‍ എന്നിവരോട് കലക്ടര്‍ നിര്‍ദേശിച്ചു. 

മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചിടുകയും കടല്‍ മത്സ്യബന്ധനം നിരോധിക്കുകയും ചെയ്തിട്ടും ജില്ലയിൽ മത്സ്യം എത്തുന്നതിെൻറ ഉറവിടം കണ്ടെത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു.
പ്രഥമ ചികിത്സാകേന്ദ്രങ്ങളില്‍ 5000 കിടക്കകള്‍ സജ്ജമാക്കുന്നതിെൻറ ഭാഗമായി സ്‌പോണ്‍സര്‍ഷിപ് വഴി കിടക്കകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് എസ്. ചിത്ര അറിയിച്ചു. ജില്ലയില്‍ എത്തുന്ന ലോറി തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് കൊല്ലം സ്റ്റേഡിയം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ലോറി തൊഴിലാളികള്‍ക്ക് സൗകര്യം നല്‍കണമെന്ന സിറ്റി പൊലീസ് കമീഷണറുടെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടി. 

ജില്ലയില്‍ എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ സജ്ജമാക്കണം. മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. രക്ഷാകര്‍ത്താക്കള്‍ക്ക് അകലം പാലിച്ച് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 100 കിടക്കകള്‍ കൂടി സജ്ജമാക്കാൻ യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newsmalayalam newscovid 19
News Summary - Covid 19 in Kollam
Next Story