Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവാഹ സദ്യ...

വിവാഹ സദ്യ വിളമ്പുന്നതിനിടെ കൂട്ടത്തല്ല്; നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
Goons attack in pallippuram; shop owner was stabbed
cancel

പുനലൂർ: വിവാഹ ചടങ്ങിനിടെയുള്ള കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. ആര്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചക്ക് നടന്ന വിവാഹത്തിലാണ് തല്ലുണ്ടായത്. ആര്യങ്കാവിലെ യുവതിയുടെയും കടയ്ക്കലിൽ നിന്നുള്ള വരെൻറയുമായിരുന്നു വിവാഹം.

സദ്യ വിളമ്പുന്നതിനിടെ വധുവിെൻറ ഭാഗത്തുള്ള യുവാവിനെ വരെൻറ ആളുകളിൽപെട്ട ചിലർ മർദിച്ചു. ഇത് ചോദ്യം ചെയ്ത് മറുവിഭാഗവും രംഗത്തെത്തിയതോടെ കൂട്ടത്തല്ലായി. അരമണിക്കൂറോളം സംഘർഷമുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് നിസ്സാര പരിക്കേറ്റു. സംഭവമറിഞ്ഞ് തെന്മല പൊലീസെത്തിയെങ്കിലും അടിയുണ്ടാക്കിയവർ രക്ഷപ്പെട്ടു.

മദ്യപിച്ചെത്തിയ വരെൻറ ആളുകളിൽപെട്ടവരാണ് സംഘർഷമുണ്ടാക്കിയതെന്ന് വധുവിെൻറ ബന്ധുക്കൾ ആരോപിച്ചു. ഇവർ നൽകിയ പരാതിയെത്തുടർന്ന് കടയ്ക്കലിൽനിന്ന് വിവാഹത്തിനെത്തിയ ആറുപേരെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackConflictwedding party
News Summary - Conflict on wedding party; Many were injured
Next Story