Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആംബുലന്‍സ്...

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലെ സംഘര്‍ഷം: തെളിവെടുപ്പ് നടത്തി

text_fields
bookmark_border
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലെ സംഘര്‍ഷം: തെളിവെടുപ്പ് നടത്തി
cancel
camera_alt

വിഷ്ണുവിനെ ആവണീശ്വരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു


കുന്നിക്കോട് : ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തെതുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ ആവണീശ്വരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആവണീശ്വരം ചക്കുപ്പാറ പ്ലാക്കീഴില്‍ ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെയാണ് ബുധനാഴ്ച തെളിവെടുപ്പിനായി എത്തിച്ചത്‌. കുന്നിക്കോട് എസ്.ഐ വൈശാഖ് കൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഒക്ടോബര്‍ 20ന് ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപംെവച്ച് വിഷ്ണുവും സിദ്ദിഖും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഇതിനെ തുടർന്നാണ് കൊട്ടാരക്കര വിജയാസ് ആശുപത്രിക്കുള്ളില്‍െവച്ച് സംഘർഷമുണ്ടായതും ഒരാൾ കുത്തേറ്റ് മരിച്ചതും. ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ ഓേട്ടാ സ്റ്റാൻഡ്, സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍, കുന്നിക്കോട് സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടാരക്കരയില്‍െവച്ച് നടന്ന സംഘര്‍ഷത്തില്‍ സുഹൃത്തുക്കളായ വീനിതിനും രാഹുലിനും കുത്തേറ്റിരുന്നു. ഇതില്‍ ആവണീശ്വരം സ്വദേശിയായ രാഹുലാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയശേഷം തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulance driversmurder
News Summary - Conflict between ambulance drivers: evidence taken
Next Story