Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഭർതൃമതിയായ യുവതി...

ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: യുവാവ് കസ്റ്റഡിയിൽ

text_fields
bookmark_border
police
cancel


ചവറ: ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. തേവലക്കര കോയിവിള ഭരണിക്കാവ് തടത്തിൽ വീട്ടിൽ ഇർഷാദിൻറ ഭാര്യ ചവറ കൊട്ടുകാട് കണ്ണേൽ കിഴക്കതിൽ ബിൻഷാ ബഷീറിനെ (28) ആഗസ്റ്റ് 25 നാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഖത്തർ പ്രവാസിയായ ഭർത്താവ് ഇർഷാദ് സംഭവദിവസം രാത്രിയിൽ വിദേശത്തുനിന്നുമെത്തി മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ജില്ല െപാലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ചവറ തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടുകാട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊബൈലിൽ നിന്ന് യുവതിയുമായി ആശയവിനിമയം നടത്തിയതിെൻറ തെളിവുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. മരണദിവസം രാത്രിയിൽ പലതവണ മൊബൈലിൽ ആശയവിനിമയം നടത്തിയതായുമുള്ള തെളിവിെൻറ അടിസ്ഥാനത്തിലാണ് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൂടുതൽ തെളിവുകൾ സമാഹരിക്കാൻ മൊബൈൽ ഫോൺ സൈബർ ഫോറൻസിക്കിന് കൈമാറേണ്ടതുണ്ടെന്നും അതോടൊപ്പം ഇയാളിൽ നിന്നും മൊഴിയെടുത്തതിന് ശേഷം യുവതിയുടെ ആത്മഹത്യമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും െപാലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായും പറയപ്പെടുന്നു.

ജീവകാരുണ്യപ്രവർത്തനത്തിെൻറ മറവിൽ യുവതികളുമായി അടുപ്പം കൂടുകയും ശേഷം ബ്ലാക്ക് മെയിലിങ് നടത്തി അവരിൽ നിന്ന് പണം തട്ടുന്ന സ്വഭാവക്കാരനാണ് ഇൗ യുവാവ് എന്നും പരാതിയുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodysuicide
News Summary - women commits suicide: Young man in custody
Next Story