Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമരണാനന്തര...

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെട്ടിയവർ പിടിയിൽ

text_fields
bookmark_border
മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെട്ടിയവർ പിടിയിൽ
cancel
camera_alt

ഓമനക്കുട്ടൻ, മക്കളായ അനിൽകുമാർ,

ബിനുകുമാർ

ചവറ: ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികളായ പ്രതികൾ പിടിയിലായി. ചവറ കൊട്ടുകാട് തൈയ്യിൽ കിഴക്കതിൽ ഓമനക്കുട്ടൻ (76), മക്കളായ അനിൽകുമാർ (42), ബിനുകുമാർ (44) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി സ്വദേശികളായ നാദിർഷാ, സാദിഖ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ അയൽവാസിയായ ഓമനക്കുട്ടന്‍റെ വസ്തുവിലേക്ക് കയറി നിന്ന് ഫോണിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

പ്രകോപിതരായ പ്രതികൾ മാരകായുധങ്ങളുമായി എത്തി യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചവറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയായ ഓമനക്കുട്ടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവർ 2021 ലും സമാന കുറ്റകൃത്യത്തിന് ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ്. ചവറ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedposthumous ceremony
News Summary - who hacked the youth who came to the posthumous ceremony were arrested
Next Story