Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightസാക്ഷിയെ...

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: രണ്ടാമനും പിടിയിൽ

text_fields
bookmark_border
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: രണ്ടാമനും പിടിയിൽ
cancel


ചാത്തന്നൂർ: മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാമനും പിടിയിലായി. കേസിലെ നാലാം സാക്ഷിയായ മൈലക്കാട് സ്വദേശി ജോൺ ബ്രിട്ടോയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മൈലക്കാട് തടവിള വീട്ടിൽ ബിനു ജോർജ് (44) ആണ് ചാത്തന്നൂർ പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ ഏഴിന് ജോൺ ബ്രിട്ടോ കോടതിയിൽ ഹാജരായി പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു.

തൊട്ടടുത്ത ദിവസം പ്രതികൾ മൈലക്കാട് െവച്ചാണ് ഭീഷണിപ്പെടുത്തിയത്. ഒന്നാം പ്രതി മൈലക്കാട് സ്വദേശിയായ ഷിബുവിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ ആശ, എ.എസ്.ഐമാരായ ജയിൻ, അനിൽ, സി.പി.ഒ രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThreateningWitness
News Summary - Witness Threatening Case
Next Story