Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനിതാ...

വനിതാ ഹോസ്റ്റലിൽ കയറി ആക്രമണം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വനിതാ ഹോസ്റ്റലിൽ കയറി ആക്രമണം: രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ


കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി മെഡിക്കൽ വിദ്യാർഥികളെ ആക്രമിച്ച സംഘത്തെ പിടികൂടി. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള വീട്ടിൽ സുജിത്ത് (31), ചരുവിള വീട്ടിൽ അനിൽ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി ഹോസ്റ്റലിെൻറ ഹാളിൽ അതിക്രമിച്ചുകയറി മെഡിക്കൽ വിദ്യാർഥിനികളെ അസഭ്യം വിളിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

വിദ്യാർഥിനികളുടെ ബഹളം കേട്ടെത്തിയ കോളജ് യൂനിയൻ ചെയർമാനടക്കമുള്ളവർ പ്രതികളെ ചോദ്യം ചെയ്തതിൽ പ്രകോപിതരായി വിദ്യാർഥികളെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പാരിപ്പള്ളിയിൽ നിന്നുള്ള പൊലീസ് സംഘം പ്രതികളെ മെഡിക്കൽ കോളജ് പരിസരത്തുനിന്ന് പിടികൂടി. ഇൻസ്പെക്ടർ അൽജബർ.എ, എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ മാരായ ദീപക്ദാസ്, ബിന്ദു, അനൂപ്, സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം ഒരു കാരണവശാലും അനുവദിക്കില്ലായെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens hostel
News Summary - arrest in Attack womens hostel
Next Story