Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightഉത്സവം കാണാനെത്തിയ...

ഉത്സവം കാണാനെത്തിയ യുവാവിനെ മർദിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

അഞ്ചാലുംമൂട്: ഉത്സവം കാണാനെത്തിയ യുവാവിനെ തടഞ്ഞുനിർത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. പെരുമൺ കിഴക്കേവിള വിനോദാണ് (28 -പാക്കരൻ) അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. മുമ്പ് ഇയാളും പരാതിക്കാരനായ അഖിലിന്‍റെ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മധ്യസ്ഥശ്രമം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.

ഫെബ്രുവരി 26ന് രാത്രി 9.30 ഓടെ പെരുമൺ ദുർഗദേവി ക്ഷേത്ര കോമ്പൗണ്ടിൽ ഉത്സവം കാണാനെത്തിയ അഖിലിനെ പ്രതിയും സുഹൃത്തുക്കളും വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും വിനോദ് കൈയിൽ കരുതിയിരുന്ന ഇടിക്കട്ടകൊണ്ട് യുവാവിന്‍റെ തലയിൽ ഇടിക്കുകയുമായിരുന്നു.

കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, സി.പി.ഒമാരായ സുനിൽ ലാസർ, റാഫി, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casearrestattack
News Summary - The man who attacked the youth who came to see the festival was arrested
Next Story