Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവയോധികൻെറ...

വയോധികൻെറ കൊലപാതകം; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
വയോധികൻെറ കൊലപാതകം; പ്രതികൾ അറസ്റ്റിൽ
cancel

അഞ്ചൽ: ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തി സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊതിയാരുവിള സ്വദേശികളായ രമേശൻ (38), ജയൻ (44) എന്നിവരാണ് അറസ്റ്റിലായത്. പൊതിയാരുവിള ഇഞ്ചിമുക്ക് വെള്ളച്ചാലിൽ ചരുവിളവീട്ടിൽ ഗോപാലനെ (70)യാണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടിലെത്തിയ പ്രതികൾ ഗോപാലൻ വീടിനു പുറത്തു നിൽക്കുന്ന സമയത്ത് കാണാതെ അകത്തുകടന്ന് ഒന്നര പവെൻറ സ്വർണമാല കവർന്നു. ഇതുകണ്ട് ഗോപാലൻ ഓടിയെത്തി തടഞ്ഞതിനെ തുടർന്ന് വീടിെൻറ അടുക്കള ഭാഗത്തുെവച്ച് രമേശനും ജയനും ചേർന്ന് തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച്കൊല്ലുകയായിരുന്നത്രേ.

ഗോപാലനെ വീടിെൻറ മേൽക്കൂരയിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും ഭാരം കാരണം കഴിഞ്ഞില്ല. തുടർന്ന്, കട്ടിലിനു കുറുകെ മൃതദേഹം കിടത്തി. വീട്ടുമുറ്റത്തുനിന്നും ഒരു കൈലിയെടുത്തു ഇട്ടതിനു ശേഷം മാലയുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്നതിെൻറ തൊട്ടടുത്ത ദിവസം കടയ്ക്കലിലെ സ്വർണക്കടയിൽ മാല വിൽക്കാൻ ചെന്ന രമേശനെ കണ്ട് സംശയം തോന്നിയ കടയുടമ കടയ്ക്കൽ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന്, പ്രതിയെ ഏരൂർ പൊലീസിന് കൈമാറി. രമേശൻ പിടിയിലായ വിവരമറിഞ്ഞ് ജയൻ ഒളിവിൽപോയി.

രമേശനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് മൊബൈൽഫോൺ പിന്തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് ജയൻ പിടിയിലായത്. ഇരുവർക്കും മദ്യപാനവും ചീട്ടുകളിയും നടത്തിയതുമൂലം കടബാധ്യത ഉണ്ടായതിനെതുടർന്ന് വീട്ടുന്നതിനുവേണ്ടിയാണ് മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഗോപാലെൻറ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ കൈക്കലാക്കിയ ഗോപാലെൻറ ടോർച്ച് സമീപത്തെ എണ്ണപ്പനത്തോട്ടത്തിൽനിന്ന് കണ്ടെടുത്തു. ഒരു സ്വർണമോതിരം കൂടി കണ്ടുകിട്ടാനുണ്ടെന്ന് ഗോപാലെൻറ മകൻ രാജു പൊലീസിനോട് പറഞ്ഞു.

പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story