Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightസി.പി.ഐ ജില്ല...

സി.പി.ഐ ജില്ല കമ്മിറ്റിയംഗം മർദിച്ചതായി പരാതി

text_fields
bookmark_border
സി.പി.ഐ ജില്ല കമ്മിറ്റിയംഗം മർദിച്ചതായി പരാതി
cancel
camera_alt

അഞ്ചലിൽ പഞ്ചായത്തംഗത്തിെൻറ മർദനത്തിൽ പരിക്കേറ്റ തമ്പി ആശുപത്രിയിൽ  

അഞ്ചൽ: ബന്ധുക്കൾ തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാനെത്തിയ പഞ്ചായത്തംഗവും മകനും ചേർന്ന് പട്ടികജാതിക്കാരനായ ഗൃഹനാഥനെ മർദിച്ചതായി പരാതി.

ഇടമുളയ്ക്കൽ പഞ്ചായത്തിലെ പൊടിയാട്ടുവിള വാർഡ് മെംബറും സി.പി.ഐ ജില്ല കമ്മിറ്റിയംഗവുമായ കെ.സി. ജോസിനെതിെരയാണ് പരാതി.

പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ ജി. തമ്പി (50)യാണ് അഞ്ചൽ പൊലീസിൽ പരാതി നൽകിയത്.

തമ്പിയുടെ തലയ്ക്കാണ് മുറിവേറ്റത്. വസ്തു തർക്കം പറഞ്ഞുതീർക്കാനെത്തിയ മെംബറും അദ്ദേഹത്തിെൻറ മകനും ചേർന്ന് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

തമ്പിയുടെ ബന്ധുക്കൾ രാത്രിയിൽ വീട്ടിലെത്തി പരാതിപ്പെട്ടപ്പോൾ താനും മകനും കൂടി തമ്പിയുടെ വീട്ടിലെത്തി തർക്കം പറഞ്ഞു തീർക്കാൻ ശ്രമിക്കുകയാണുണ്ടായതെന്നും മർദിച്ചില്ലെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്നും കെ.സി. ജോസ് പറഞ്ഞു. അഞ്ചൽ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpicomplaintanchalharrasment
Next Story