Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവ്

text_fields
bookmark_border
pocso case
cancel

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനായി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ അഞ്ചു വർഷം തടവിനും 15,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. തഴുത്തല മൈലക്കാട് വടക്കേമുറിയിൽ ടിനു ഭവനിൽ ബിനുവിനെയാണ് (20) കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.

കൊല്ലം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാൽ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021 ഡിസംബർ 10 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പിൻതുടർന്ന് ശല്യപ്പെടുത്തിവരുകയായിരുന്നു.

സംഭവദിവസം കുട്ടിയെ സ്കൂട്ടറിൽ കയറ്റി പുലർച്ച ഒന്നിന് വർക്കല ഭാഗത്തേക്ക് പോകുന്ന വഴി നൈറ്റ് പട്രോൾ പൊലീസ് വാഹനം കണ്ട് വേഗത്തിൽ ഓടിച്ചുപോയി. വർക്കല മേൽവെട്ടൂരിൽ വെച്ച് നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞ് പ്രതിക്കും അതിജീവിതക്കും പരിക്കേറ്റു. ചികിത്സയിലിരിക്കെ പിറ്റേദിവസം പെൺകുട്ടി മരിച്ചു. അപകടത്തിൽ പ്രതിക്കും സാരമായ പരിക്കേറ്റിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയകുറ്റത്തിന് പ്രതിക്ക് മൂന്നു വർഷം തടവും 10,000 രൂപയും കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കുറ്റത്തിന് രണ്ടു വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത കോടതിയിൽ ഹാജരായി. കുട്ടിയെ കാണാതായതിന് ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അന്വേഷണത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യംകൂടി നടന്നെന്ന് ബോധ്യപ്പെട്ടതിനാൽ ആ നിലയിൽ അന്വേഷണം നടത്തുകയായിരുന്നു.

ചാത്തന്നൂർ സബ് ഇൻസ്പെക്ടർ ആശ വി. രേഖയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീന മഞ്ജുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentpocsoarrest
News Summary - Accused sentenced to five years in POCSO case
Next Story