Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:29 AM IST Updated On
date_range 17 Dec 2021 5:29 AM ISTജില്ലയിൽ 500 ടൺ ആട്ടിറച്ചിയും 17,000 ലിറ്റർ ആട്ടിൻ പാലും ഉൽപാദിപ്പിക്കാൻ പദ്ധതി
text_fieldsbookmark_border
കൊല്ലം: അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിൽ 500 ടൺ ആട്ടിറച്ചിയും 17,000 ലിറ്റർ ആട്ടിൻ പാലും ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വ്യാവസായിക ആടുവളർത്തൽ, ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ് പദ്ധതികൾക്ക് മൃഗസംരക്ഷണ വകുപ്പ് രൂപം നൽകി. ജില്ലയിൽ 20 കുടുംബങ്ങൾക്ക് മൊത്തം 380 പെണ്ണാടുകളെയും 20 മുട്ടനാടുകളെയും നൽകുന്നതാണ് വ്യാവസായിക ആടുവളർത്തൽ പദ്ധതി. 53 യൂനിറ്റുകളായി ഒരു യൂനിറ്റിന് അഞ്ച് പെണ്ണാടുകളെയും ഒരു ആണാടിനെയും നഇകുന്നതാണ് ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ്. മലബാറി ആടുകളെയാണ് നൽകുക. ഇതിലൂടെ ഉൽപാദനം 500 ടൺ ആട്ടിറച്ചിയുടെയും 17,000 ലിറ്റർ ആട്ടിൻപാലും ആക്കി ഉയർത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പദ്ധതികളിലുമായി 645 പെണ്ണാടുകളും 73 മുട്ടനാടുകളും ജില്ലയിലേക്ക് അധികമായി വരും. 82.25 ലക്ഷം രൂപയാണ് പദ്ധതികളുടെ അടങ്കൽ തുക. ഗുണഭോക്താക്കൾക്ക് 3 ദിവസത്തെ പരിശീലനവും ഫാം സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിയം മേഖല ബീജസങ്കലന കേന്ദ്രത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാം കെ. ദാനിയേൽ നിർവഹിച്ചു. പഞ്ചായത്തംഗം രേഖ എസ്. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ, അസി. പ്രോജക്ട് ഓഫിസർ ഡോ.കെ.എസ്. സിന്ധു, ഡോ.എ.എൽ അജിത്, ഡോ.നീന സോമൻ, ഡോ. ഷമീമ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story