Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM ISTപടനിലം ഒരുങ്ങി, കളരികളിൽ പരിശീലനം തകൃതി; ഓച്ചിറക്കളി 15ന്
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറക്കളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കളരികളിൽ പരിശീലനംതകൃതിയായി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കിലെ കളരികളിലാണ് കളിയാശാന്മാരുടെ നേതൃത്വത്തിൽ ഓച്ചിറക്കളിയിൽ അണിചേരാനുള്ള യോദ്ധാക്കളെ പരിശീലിപ്പിക്കുന്നത്. വൈകീട്ട് 4.30 മുതൽ കളരികളിൽ ആരവം ഉയരും. കുട്ടികളാണ് പഠിക്കാൻ ഏറെയും. അഭ്യാസ മുറകളും ചുവടുവെപ്പുകളും ഈ കളരികളിൽനിന്ന് അഭ്യസിച്ചാണ് ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്. 15ന് രാവിലെ 11നാണ് ഓച്ചിറക്കളിക്ക് തുടക്കം. 16നും കളി നടക്കും. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം മാലിന്യം നീക്കി വൃത്തിയാക്കിക്കഴിഞ്ഞു. 15ന് രാവിലെ 11ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി ദീപം തെളിക്കും. രാജാ ശ്രീകുമാരവർമ മുഖ്യാതിഥിയായിരിക്കും. കോവിഡിനുശേഷം പഴയ എല്ലാ പ്രൗഢിയോടുംകൂടിയാണ് ഇത്തവണ ഓച്ചിറക്കളി . കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കിലെ 484 കളിസംഘങ്ങൾ പങ്കെടുക്കുമെന്ന് ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥനും പ്രസിഡന്‍റ് ജി. സത്യനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story