Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെളിനല്ലൂർ വയൽവാണിഭം...

വെളിനല്ലൂർ വയൽവാണിഭം സമാപിച്ചു

text_fields
bookmark_border
(ചിത്രം) ഓയൂർ: ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രസന്നിധിയിലെ വയൽവാണിഭവും ക്ഷേത്ര തിരുമുറ്റത്തെ രോഹിണിച്ചന്തയും സമാപിച്ചു. ക്ഷേത്രപരിസരത്ത് മുസ്​ലിം സമുദായ അംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയും നടന്നു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരത്തിന്‍റെ ഭാഗമായി ചന്തയിൽനിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് ഭക്തർ മടങ്ങിയത്​. കാളവയൽ വാണിഭം ഓയൂർ ഗ്രാമത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ്. ഇതിനോടൊപ്പം നടക്കുന്ന കന്നുകാലിമേളയിൽ ഉരുക്കളുമായി തമിഴ്നാട്ടിൽനിന്നും മറ്റു ദൂരദിക്കുകളിൽനിന്നും ധാരാളം കച്ചവടക്കാരെത്തി. വെളിനല്ലൂർ കാളവയൽ തെക്കേവയലിൽ കന്നുകാലി വിൽപനയും ഉരുക്കളുടെ പ്രദർശനവും നടന്നു. lead നിർമാണം പൂർത്തിയായിട്ട്​ ദിവസങ്ങൾ മാത്രമായ റോഡ് തകർന്നു (ചിത്രം) കടുത്ത പ്രതിഷേധത്തിൽ നാട്ടുകാർ കൊട്ടാരക്കര: ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി ദിവസങ്ങൾ പിന്നിടുംമുമ്പേ റോഡ് തകർന്നുതരിപ്പണമായി. കൊട്ടാരക്കര നഗരസഭയിൽ നാലാം വാർഡിൽ ചന്തമുക്ക്-കിഴക്കേക്കര റോഡാണ് തകർന്നത്. ദീർഘനാളായി കോൺക്രീറ്റ് പൊളിഞ്ഞ് വെള്ളക്കെട്ടായി കിടന്ന റോഡാണിത്. നവീകരണത്തിന്​ മുനിസിപ്പാലിറ്റി 4.75 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ടൈലുകൾ ഭൂരിഭാഗവും ഇളകിമാറി. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്തുതന്നെ ആവശ്യമായ അസംസ്കൃത വസ്തുക്കൾ​ ഉപയോഗിച്ചില്ലെന്ന പരാതി നാട്ടുകാർ ഉയർത്തിയിരുന്നു. ആവശ്യമായ പാറപ്പൊടി ഉപയോഗിക്കാത്തതാണ് ടൈലുകൾ ഇളകിമാറുന്നതിന് കാരണമെന്ന്​ നാട്ടുകാർ ആരോപിക്കുന്നു. വശങ്ങൾ കോൺക്രീറ്റ് ചെയ്ത ഭാഗത്തും ചെറിയ ചെറിയ കുഴികൾ രൂപപ്പെടുന്നുണ്ട്. മതിയായ സിമന്‍റ്​ ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. റോഡിന്‍റെ ശോച്യാവസ്​ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story