Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTഓപറേഷൻ ഫോക്കസ് അലങ്കാര ലൈറ്റുകളും അനധികൃത മാറ്റങ്ങളും കണ്ടെത്താൻ രാത്രികാല വാഹന പരിശോധന
text_fieldsbookmark_border
രാത്രി ഏഴ് മുതൽ പുലർച്ച മൂന്ന് വരെയാണ് പരിശോധന കൊട്ടാരക്കര: വാഹനങ്ങളിൽ അലങ്കാര ലൈറ്റുകൾ അമിതമായി ഉപയോഗിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി. ഓപറേഷൻ ഫോക്കസ് എന്ന പേരിൽ ചൊവ്വാഴ്ച രാത്രി ആരംഭിച്ച പശിശോധന എട്ട്, 12 തീയതികളിലും തുടരുമെന്ന് മോട്ടോർ വെഹിക്ക്ൾസ് വകുപ്പ് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു. രാത്രി ഏഴ് മുതൽ പുലർച്ച മൂന്ന് വരെയാണ് പരിശോധന. ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ നിന്ന് രണ്ട് എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് ഓരോ താലൂക്കിൽനിന്നുള്ള ടീമും പങ്കെടുക്കും. അലങ്കാര ലൈറ്റുകൾ, ഓഡിയോ, വിഡിയോ ഉപകരണങ്ങൾ എന്നിവയിൽ വയറിങ് ഫാർണസുകളിലും ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റം മൂലം വാഹനങ്ങൾ കത്തിനശിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ആരംഭിച്ചത്. കണ്ണൂരിൽ നിന്നും കോളജ് വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് ഗോവയിൽ െവച്ച് കത്തി നശിച്ചിരുന്നു. ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളിൽ നിന്ന് അനധികൃതമായി പിടിപ്പിച്ച െലെറ്റുകൾ, ഫിറ്റിങ് ഉപകരണങ്ങൾ എന്നിവ ഇളക്കി മാറ്റുന്നത് ഉടമയുടെ ഉത്തരവാദിത്തത്തിലാണ്. ശേഷം രജിസ്റ്ററിങ് അതോറിറ്റിക്ക് മുമ്പാകെ ഉടമ തന്നെ വാഹനം ഹാജരാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരം വാഹനങ്ങൾ ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story