Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:41 AM IST Updated On
date_range 17 March 2022 5:41 AM ISTമഴയിൽ വെള്ളംകയറി നാശനഷ്ടം
text_fieldsbookmark_border
പുനലൂർ: ബുധനാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ട മഴയിൽ വെള്ളം കയറി നാശനഷ്ടം. പുനലൂർ നഗരത്തിൻെറ പലഭാഗത്തും ഓടകൾ കവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകി. വൈദ്യുതിയും മുടങ്ങി. കെ.എസ്.ടി.പിയുടെ റോഡ് പണി നടക്കുന്നതിനാൽ ഹൈസ്കൂൾ ജങ്ഷനിൽ ഓടയിലെയും പരിസരത്തെയും മലിനജലം സമീപത്തെ പല കടകളിലും വീടുകളിലും കയറി. ഗ്രീൻ ഫാം ട്രേഡിങ്, നസീന അക്വേറിയം എന്നീ കടകളിലാണ് കൂടുതൽ നാശം നേരിട്ടത്. കടകളിലെ സാധനങ്ങൾ പൂർണമായി നശിച്ചു. ഓടയുടെ പണികൾ പൂർത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ പി.എ. അനസ് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story