Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:31 AM IST Updated On
date_range 11 Dec 2021 5:31 AM ISTകാട്ടിൽകടവ് പാലം: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം
text_fieldsbookmark_border
അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു കരുനാഗപ്പള്ളി: ആലപ്പാട്-കുലശേഖരപുരം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ടി. എസ് കനാലിന് കുറുകെ പാലം വേണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു. സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനമായി. തുടർ നടപടിയുടെ ഭാഗമായി സി.ആർ. മഹേഷ് എം.എൽ.എയും കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു. 2017-18 ബജറ്റിൽ കാട്ടിൽ കടവിൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിന് 30.89 കോടി രൂപ അനുവദിച്ച് 2018 ഫെബ്രുവരി 24ന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകി. ആക്ഷൻ കൗൺസിലിൻെറ ഇടപെടലിനെ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ കൂടിയ യോഗത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനിച്ചു. കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിലനിർണയം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായി കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യപ്പെട്ട 11,69,7640 രൂപ കിഫ്ബി കെ.ആർ.എഫ്.ബിക്ക് കൈമാറി. ഡിസംബർ മാസത്തോടെ ടെൻഡർ നടപടികൾ കടക്കാനാകും. എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീകുമാർ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസീത, പഞ്ചായത്ത് അംഗങ്ങളായ ദീപക്, ആര്യ, അജീഷ്, ആക്ഷൻ കൗൺസിൽ സെക്രട്ടറി കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: കാട്ടിൽകടവ് പാലം നിർമാണം വേഗത്തിലാക്കാൻ സി.ആർ. മേഹേഷ് എം.എൽ.എയും കെ.ആർ.എഫ്.ബി ഡയറക്ടർ ഡിങ്കിയും ഭൂമി ഏറ്റടുക്കൽ നടപടികളുടെ ഭാഗമായി സ്ഥലം സന്ദർശിച്ചപ്പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story