Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:28 AM IST Updated On
date_range 9 Aug 2021 5:28 AM ISTനോക്കുകുത്തിയായി ട്രാഫിക് സിഗ്‌നൽ ലൈറ്റ്
text_fieldsbookmark_border
ഇരവിപുരം: ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് നോക്കുകുത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. 2012-13ൽ എം.എൽ.എ ഫണ്ടിൽ നിന്ന് പതിനാലു ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച സിഗ്നൽ ലൈറ്റാണ് നശിക്കുന്നത്. ജങ്ഷൻെറ കിഴക്കുവശം ഇരവിപുരം റോഡ് ആരംഭിക്കുന്ന ഭാഗത്തും അയത്തിൽ റോഡ് ആരംഭിക്കുന്ന ഭാഗത്തും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചുനാൾ സിഗ്നൽ പ്രവർത്തിച്ചെങ്കിലും സമയ ക്രമീകരണത്തിലെ അപാകത മൂലം ലൈറ്റ് ഓഫാക്കുകയായിരുന്നു. ഈ ലൈറ്റ് നിലവിലുണ്ടായിരുന്നപ്പോൾ പ്രായമായവർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഏറെ പ്രയോജനപ്രദമായിരുന്നു. സോളാർ പാനലിൽ പ്രവർത്തിച്ചിരുന്ന സിഗ്നൽ ലൈറ്റിൻെറ ഒരു ഭാഗം ഇരവിപുരം റോഡിൽ തകർന്നു കിടക്കുകയാണ്. സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവുമായി മുതിർന്ന പൗരന്മാർ ജില്ല ഭരണകൂടത്തിന് പരാതി നൽകി കാത്തിരിക്കുകയാണ്. ഇരവിപുരം റോഡിന് അടുത്തുനിന്ന സിഗ്നൽ ലൈറ്റിൽ ഒരെണ്ണം ഇളക്കിയ നിലയിലാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസോ ട്രാഫിക് വാർഡൻമാരോ ഇല്ലാത്ത ഇവിടെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ പൊലീസിൻെറയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story