Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരവൂരിൽ വിവിധോദ്ദേശ്യ...

പരവൂരിൽ വിവിധോദ്ദേശ്യ ഷോപ്പിങ് കോംപ്ലക്സിന് ശിലയിട്ടു

text_fields
bookmark_border
(ചിത്രം) പരവൂർ: മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ വിവിധോദ്ദേശ്യ ഷോപ്പിങ് കോംപ്ലക്സിൻെറ ശിലാസ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. 9.7 കോടി രൂപ ചെലവിൽ നിർമിക്കുന്ന സമുച്ചയത്തിൻെറ ഗ്രൗണ്ട് ഫ്ലോറിൽ പരവൂർ സബ്ട്രഷറിക്ക് സ്ഥലം നൽകും. കെട്ടിടനിർമാണത്തിന് സംസ്ഥാന സർക്കാർ 3.19 കോടി അനുവദിച്ചു. മുകളിലോട്ടുള്ള നിലകളിൽ സിനിമ തിയറ്റർ, കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും. ബസുകൾക്ക് കടന്നുവരാനും തിരികെപ്പോകാനും ഇപ്പോഴുള്ളതിനേക്കാൾ സൗകര്യപ്രദമായ സംവിധാനമാണ് നിലവിൽ വരികയെന്ന് മുനിസിപ്പൽ അധികൃതർ വിശദീകരിച്ചു. യാത്രക്കാർക്ക് കാത്തിരിക്കുന്നതിന് ആധുനിക സൗകര്യങ്ങളൊരുക്കും. അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യം വരുന്നതോടെ വാഹനങ്ങളുടെ പാർക്കിങ്ങിന് വർഷങ്ങളായി നഗരത്തിൽ അനുഭവപ്പെട്ടുവരുന്ന ബുദ്ധിമുട്ടിന് നല്ലൊരളവ് പരിഹാരമാകും. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, യാക്കൂബ്, നിഷാകുമാരി, അനിൽപ്രകാശ്, ദീപാ സോമൻ, കെ.ആർ. അജിത്ത്, മുനിസിപ്പൽ സെക്രട്ടറി വൃജ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ ജനറേറ്ററിൽ റീത്തുെവച്ചു (ചിത്രം) പരവൂർ: സോളാർ സംവിധാനവും ജനറേറ്ററും നിലവിലുണ്ടായിട്ടും വൈദ്യുതി വിതരണം നിലച്ചാൽ നഗരസഭ ഇരുട്ടിലാവുമെന്ന് ആക്ഷേപമുയരുന്നു. ഒരു വർഷമായി ഇതാണ് അവസ്ഥയെന്നാണ് നഗരസഭാ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ. ഷുഹൈബ് ആരോപിച്ചു. പ്രതിഷേധമായി ജനറേറ്ററിൽ യു.ഡി.എഫ് റീത്തുെവച്ചു. ഗ്രന്ഥശാല വളപ്പിൽ പച്ചക്കറിത്തോട്ടം പാരിപ്പള്ളി: കല്ലുവാതുക്കൽ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഗ്രന്ഥശാല വളപ്പിൽ ഒഴിഞ്ഞുകിടന്ന അരയേക്കറോളം തരിശുസ്ഥലം പ്രയോജനപ്പെടുത്തി പച്ചക്കറിത്തോട്ടം നിർമിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ജി. വാസുക്കുട്ടി അധ്യക്ഷത വഹിച്ചു. അക്കിത്തം അനുസ്മരണവും കാവ്യാർച്ചനയും പരവൂർ: മഹാകവി കെ.സി. സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അക്കിത്തം അനുസ്മരണവും കാവ്യാർച്ചനയും നടത്തി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ആശാൻറഴികം പ്രസന്നൻ അധ്യക്ഷത വഹിച്ചു. വി.കെ. ലാൽകുമാർ, കെ.ആർ. ബാബു, വേണു ചോഴത്ത്, മാങ്കുളം രാജേഷ്, ലേഖ ബാബു, എസ്.കെ. രഘു, സന്തോഷ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story