Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകശുവണ്ടി മേഖലയുടെ...

കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്​ പദ്ധതി -മന്ത്രി

text_fields
bookmark_border
ഇരവിപുരം: പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായം ശക്തിപ്പെടുത്താനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള കശുവണ്ടി പരിപ്പുമായി കാഷ്യൂ കോർപറേഷന്‍റെ ആദ്യ വാഹനം അയത്തിൽ ഫാക്ടറി അങ്കണത്തിൽ ഫ്ലാഗ്​ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള ഒരു ലക്ഷം പാക്കറ്റ് കശുവണ്ടിപ്പരിപ്പുമായി നെടുമങ്ങാട്ടുള്ള സപ്ലൈകോ ഡിപ്പോയിലേക്കാണ് പുറപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിലേക്ക് കശുവണ്ടിപ്പരിപ്പ് കൊല്ലത്തുനിന്ന് എത്തിക്കും. 80 ലക്ഷം വീടുകളിലേക്ക്​ 80 ലക്ഷം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളാണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിനുശേഷം പാക്കിങ് യൂനിറ്റിലും ഫാക്ടറിയിലും മന്ത്രി സന്ദർശനം നടത്തി. തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് മന്ത്രി തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. കാപെക്സ്​ ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story