Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:29 AM IST Updated On
date_range 22 Jun 2022 5:29 AM ISTവെട്ടിക്കവല ഐ.ടി.ഐക്ക് അവഗണന
text_fieldsbookmark_border
കൊട്ടാരക്കര: രണ്ടുകോടി രൂപയുടെ ഹൈ.ടെക് കെട്ടിടം പണിത് സൗകര്യങ്ങളും സജ്ജമായെങ്കിലും വെട്ടിക്കവല പാലമുക്കിലെ പട്ടികജാതി വികസന വകുപ്പ് ഐ.ടി.ഐയിൽ പുതിയ കോഴ്സുകൾ മാത്രം എത്തിയില്ല. 21 വിദ്യാർഥികളുള്ള ഒരുവർഷത്തെ കാർപന്‍റർ കോഴ്സ് മാത്രമാണ് ആരംഭകാലം മുതലുള്ളത്. പുതിയ കോഴ്സ് വേണമെന്ന ആവശ്യത്തിന് ഐ.ടി.ഐ ആരംഭിച്ച 1992 മുതൽ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളും നൽകുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. രണ്ട് വർഷം മുമ്പാണ് കിഫ്ബി പദ്ധതിയിൽ രണ്ട് കോടി രൂപയുടെ ബഹുനില കെട്ടിടം നിർമിച്ചത്. പുതിയ കോഴ്സ് ഉടനെത്തുമെന്ന് പ്രഖ്യാപനവുമുണ്ടായി. പട്ടികജാതി വിദ്യാർഥികളുടെ പഠനത്തിന് മുൻഗണന നൽകി ആരംഭിച്ച സ്ഥാപനമാണിത്. 80 ശതമാനം സീറ്റുകൾ പട്ടിക വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. സിവിൽ, വെൽഡർ, ഫിറ്റർ, സർവേയർ കോഴ്സുകൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് ആവശ്യം. കോഴ്സുകൾ ആരംഭിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് പട്ടികജാതി വികസനവകുപ്പിനും അനുകൂല നിലപാടാണ്. എന്നാൽ ചില വകുപ്പുകൾ നടപടി വൈകിക്കുകയാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story