Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദുരിത...

ദുരിത ജീവിതത്തിലേക്കെത്തിയ ദുരന്തം...

text_fields
bookmark_border
കൊല്ലം: ഓലമേഞ്ഞ കുടിലുകളിലേക്കു വന്ന ദുരന്തമായിരുന്നു 2000 ഒക്ടോബർ മാസത്തിന്‍റെ അവസാന നാളുകളിൽ കേരളം കണ്ടത്. ദാരിദ്ര്യം കൊടികുത്തിവാണിരുന്ന കുടുംബങ്ങളിലെ അത്താണികളെയായിരുന്നു കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം പറിച്ചെടുത്തത്. കല്ലുവാതുക്കലിലെ ഇടക്കുന്ന്, പാറയിൽ കോളനികളിലെ അതിദരിദ്രരായ ദലിതരായിരുന്നു ഇരകളിൽ ഭൂരിഭാഗവും. തെങ്ങുകയറ്റവും കൊല്ലപ്പണിയും പെയിന്‍റിങ്ങും തട്ടുകടയും ഡ്രൈവിങ്ങും പോലുള്ള കൂലിപ്പണികൾ ചെയ്ത് ജീവിതം മുന്നോട്ടുനീക്കിയിരുന്നവർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ ആദ്യഘട്ടത്തിൽ ചികിത്സ കിട്ടി വീടുകളിലേക്ക് മടങ്ങിയവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾക്ക് തുടർന്നുള്ള ചികിത്സ നടത്താൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. നഷ്ടപരിഹാരമായി ചിലർക്ക് മാത്രം ലഭിച്ച തുച്ഛമായ തുക ചികിത്സക്ക് പോലും തികയാതെ കടക്കെണിയിൽപെട്ട നിരവധികുടുംബങ്ങൾ ഇന്നും ജീവിതത്തിൽ താളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ഒരു ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ് പോലും ഈ പാവങ്ങളുടെ രക്ഷക്കെത്തിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story