Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:28 AM IST Updated On
date_range 21 May 2022 5:28 AM ISTകുമരംകുടിയില്‍ പുലിയിറങ്ങി; വളര്‍ത്തുമൃഗങ്ങളെ പിടികൂടി
text_fieldsbookmark_border
പത്തനാപുരം: കുമരംകുടിയില്‍ ജനവാസമേഖലയിൽ ഇറങ്ങിയ പുലി ആടിനെ പിടിച്ചു. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ കുമരംകുടി എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ സരസ്വതിയമ്മയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞയാഴ്ചയും സരസ്വതിയമ്മയുടെ ഒരാടിനെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചതായാണ് വിവരം. കുമരംകുടി, കടശ്ശേരി, മുള്ളുമല, കറവൂർ, വെള്ളംതെറ്റി, പാടം തുടങ്ങിയ പ്രദേശങ്ങളിൽ പുലി, കടുവ, ആന, കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം കടശ്ശേരി കൈതക്കെട്ടില്‍ കാട്ടാനയിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. പ്ലാേൻറഷന്‍ ചുറ്റിലും പലയിടത്തും സോളാർ വേലി ഇല്ലാത്തതിനാലാണ് വന്യമൃഗശല്യം കൂടുന്നതെന്നും പരിഹാരം കാണാൻ അധികൃതർ തയാറായില്ലങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പടം.... കുമരംകുടിയില്‍ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തില്‍ ചത്ത ആട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
