Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightവൈപ്പിനിൽ കടലേറ്റം...

വൈപ്പിനിൽ കടലേറ്റം തുടരുന്നു

text_fields
bookmark_border
വൈപ്പിനിൽ കടലേറ്റം തുടരുന്നു
cancel

എടവനക്കാട് /വൈപ്പിൻ: ദ്വീപി​െൻറ തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുന്നു. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ മാലിപ്പുറത്ത് വൈകീട്ടോടെ തണൽമരം കടപുഴകി വീണ് വൈദ്യുതികമ്പികൾ പൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കടൽക്ഷോഭത്തിൽ തീരത്തുനിന്ന് അധികം ദൂരെയല്ലാത്ത വീടുകളിൽ ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുകയാണ്. സാധാരണ തിരമാലകൾ കടൽഭിത്തിയിലടിച്ച് ചിതറുന്നതാണ്​ പതിവെങ്കിൽ ഇക്കുറി തിരമാലകൾ ഭിത്തിയെ മറികടന്ന് ഭീതിതമായി ആഞ്ഞടിക്കുകയാണ്.

എടവനക്കാട്, നായരമ്പലം മേഖലകളിലായിരുന്നു സ്ഥിതി രൂക്ഷം. ഈ പ്രദേശങ്ങളിൽ പല വാർഡുകളും കണ്ടെയ്​ൻമെൻറ്​ സോണുകളാണ്. അണിയൽ, ചെറായി, വെളിയത്താംപറമ്പ്, പഴങ്ങാട്, ഞാറക്കൽ, മുരുക്കുംപാടം, ചാത്തങ്ങാട്, തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളാണ് വെള്ളത്തിലായത്.

എടവനക്കാട് ചെമ്മീൻകെട്ടുകൾ നിറഞ്ഞുകവിഞ്ഞാണ് വീടുകളിലേക്ക് വെള്ളംകയറിയത്. പഴക്കമുള്ള പല വീടുകളുടെ ചുറ്റും വെള്ളംകെട്ടി ആളുകൾ പേടിച്ചുവിറച്ച്​ കഴിയുകയാണ്. ഒറ്റപ്പെട്ട നിരവധി വീടുകളിൽ കഴിയുന്ന ആളുകൾക്ക് കോവിഡ് 19 കാരണം ക്യാമ്പിലേക്കും മാറാൻ കഴിയാത്ത സ്ഥിതിയായി.

സാധാരണ തിരമാലകൾ കടൽഭിത്തിയിലടിച്ച് ചിതറുകയാണ്​ പതിവെങ്കിൽ ഇക്കുറി തിരമാലകൾ ഭിത്തിയെ മറികടന്ന് ഭീതിതമായി ആഞ്ഞടിക്കുകയാണ്. കടലേറ്റ സാഹചര്യങ്ങളിൽ എല്ലാ വർഷവും നായരമ്പലം, ഞാറക്കൽ പ്രദേശങ്ങളിൽനിന്ന്​ ആളുകൾ ക്യാമ്പിലേക്ക് മാറുകയാണ് പതിവ്. എന്നാൽ, ഈ വർഷം കോവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ പരിഹാരമാർഗവും അനിശ്ചിതത്വത്തിലാണ്.ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്​റ്റുകൾ മറിഞ്ഞു വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainkerala rain
Next Story