Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഅപകട മുനമ്പായി...

അപകട മുനമ്പായി ബീച്ചുകൾ

text_fields
bookmark_border
അപകട മുനമ്പായി ബീച്ചുകൾ
cancel
camera_alt

കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ്

വൈപ്പിൻ: എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായ വിധത്തിൽ വർധിക്കുന്നു. ബീച്ചുകളിൽ ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നത്. മത്സ്യത്തൊഴിലാളികൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ ഇറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം ദുരന്തങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, തീരദേശത്ത് അടിയന്തര സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അപകടസാധ്യതയേറിയ തീരങ്ങളിൽ ലൈഫ് ഗാർഡുമാരുടെ സേവനവും കോസ്റ്റൽ പോലീസിന്റെ നിരീക്ഷണവും സ്ഥിരമാക്കുകയാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം കടലിൽ ഇറങ്ങാൻ സുരക്ഷിതമല്ലാത്ത ഇടങ്ങൾ വേർതിരിച്ച് വ്യക്തമായ സൂചന ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. ശക്തമായ തിരമാലകളുള്ള മേഖലകളിൽ ബാരിക്കേഡുകളോ സുരക്ഷ വേലികളോ സ്ഥാപിച്ച് ആളുകൾ ഇറങ്ങുന്നത് തടയണമെന്നും ആവശ്യമുയരുന്നുണ്ട്. സഞ്ചാരികൾക്ക് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം.

എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകൾ സംയുക്തമായി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ടെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തീരദേശത്ത് ശാശ്വതമായ സുരക്ഷാ പദ്ധതികൾക്ക് രൂപം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachesdanger zoneDepartment of Tourism
News Summary - Beaches as a danger zone
Next Story