Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrikkakarachevron_rightതൃക്കാക്കര...

തൃക്കാക്കര നഗരസഭ:കൗൺസിൽ യോഗത്തിൽ മുൻ അധ്യക്ഷന്മാർ തമ്മിലടിച്ചു

text_fields
bookmark_border
തൃക്കാക്കര നഗരസഭ:കൗൺസിൽ യോഗത്തിൽ മുൻ അധ്യക്ഷന്മാർ തമ്മിലടിച്ചു
cancel

കാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിനിടെ എൽ.ഡി.എഫിെൻറ മുൻ ചെയർപേഴ്സണുമാർ തമ്മിൽ സംഘർഷം.എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കരയിൽ മുൻ നഗരസഭ അധ്യക്ഷരായ കെ.കെ. നീനുവും ഷീല ചാരുവും തമ്മിൽ വാഗ്വാദവും തമ്മിലടിയുമുണ്ടായത്.

പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് അടിയന്തരമായി ചെയ്ത് തീർക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നേടാൻ വേണ്ടിയായിരുന്നു യോഗം ചേർന്നത്. യോഗത്തിനിടെ ഷീല ചാരു തനിക്ക് ഇതുവരെ യോഗ അജണ്ടകൾ ലഭിച്ചിട്ടില്ല എന്നാരോപിച്ചു. ഉടൻ തരുമെന്ന് പറഞ്ഞ് മറ്റ് കൗൺസിലർമാർ അനുനയിപ്പിച്ച് ഇരുത്തിയെങ്കിലും പിന്നീട് ഭരണം പരാജയമാണെന്ന് വിളിച്ച് പറഞ്ഞു. നഗരസഭ ഉപാധ്യക്ഷൻ കെ.ടി. എൽദോ ഇടപെട്ട് എൽ.ഡി.എഫ് അംഗമായ ഷീല ചാരു ഭരണപക്ഷത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതോടെ ഷീല സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് കൗൺസിലർമാർ പറഞ്ഞു.

തുടർന്ന് മുൻ നഗരസഭ അധ്യക്ഷ കെ.കെ. നീനുവിന് സമീപത്തെത്തുകയും മർദിക്കുകയായിരുന്നുവെന്ന് കൗൺസിലർമാർ പറഞ്ഞു.തുടർന്ന് നീനു, ഷീല ചാരുവിനെ തള്ളിയിട്ടു. ഒടുവിൽ മുഴുവൻ അംഗങ്ങളും ശബ്ദമുണ്ടാക്കിയതോടെ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി കെ.കെ. നീനു അറിയിച്ചു. നിലവിലെ നഗരസഭ അധ്യക്ഷ ഉഷ പ്രവീണിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentclashpolicethrikkakkara municipality
Next Story