താഴത്തുമന ശങ്കരന് നമ്പൂതിരി: മനുഷ്യസ്നേഹത്തിെൻറ നന്മമരം
text_fieldsപള്ളിക്കര: മനുഷ്യസ്നേഹിയും സുജനമര്യാദയുടെ ഉടല്രൂപവും നീതിനിഷ്ഠയുടെ മാതൃകാപുരുഷനുമായിരുന്നു ബുധനാഴ്ച നിര്യാതനായ പള്ളിക്കര അമ്പലപ്പടി താഴത്തുമന ശങ്കരന് നമ്പൂതിരി. വീടിെൻറ മുന്‍വശത്തുള്ള നടപ്പാതയുടെ വീതി ഓരോ വര്‍ഷവും കുറഞ്ഞുവരുമ്പോഴും ഉപഭോക്താക്കളെ സ്നേഹപൂര്‍വം വിളിച്ച് ആവശ്യത്തിന് വെട്ടിയെടുത്തോളൂ എന്ന് പറയുന്ന അനുപമ വ്യക്തിത്വം.
1980കളുടെ തുടക്കത്തില്‍ കുടുംബക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയി. പ്രസ്തുത സംഭവം പ്രദേശവാസികളെ ഞെട്ടിെച്ചങ്കിലും പലയിടത്തും നടക്കാറുള്ള സംഭവമായതിനാല്‍ അസാധാരണ വിവാദങ്ങളൊന്നുമുയരാതെ അന്വേഷണം നടക്കവെയാണ് സംഭവത്തിെൻറ പിന്നില്‍ മുസ്ലിംകളാണെന്ന് ധ്വനിപ്പിക്കുന്ന ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരായ ഒരാള്‍ക്ക് പോലും പങ്കില്ലാത്തതും പുറമെ നിന്നുവന്ന് വാടകക്ക് താമസിക്കുന്ന ഒരാളുടെ മാത്രം കുടിലബുദ്ധിയിൽ ഉദിച്ചതുമായ നീചവൃത്തി.
ആ പോസ്റ്ററിെൻറ ചുവടുപിടിച്ച് ക്ഷേത്രാങ്കണത്തിലേക്ക് കയറി മുതലെടുക്കാന്‍ വര്‍ഗീയവാദികള്‍ ഹീനശ്രമം നടത്തിയ സന്ദര്‍ഭം. ആ നിര്‍ണായക ഘട്ടത്തിലാണ് ശങ്കരന് നമ്പൂതിരി ഇടപെട്ട് ഈ കൃത്യത്തില്‍ ഒരു മുസ്ലീമിനുപോലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടായിരിക്കുകയില്ല എന്ന് ദൃഢസ്വരത്തില്‍ പറഞ്ഞത്. അേതതുടര്ന്നാണ് അദ്ദേഹത്തിെൻറ ആത്മവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുംവിധം കള്ളനില്‍നിന്ന് വിഗ്രഹം കണ്ടെടുക്കുന്നത്. തുടര്‍ന്ന് ജാതിമതഭേദമന്യേ ആയിരങ്ങളുടെ ഹര്‍ഷാരവങ്ങളോടെയും ഗജവീരന്മാരുടെ അകമ്പടിയോടെയും ക്ഷേത്രാങ്കണത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുവരുകയും സാംസ്കാരിക സമ്മേളനമൊരുക്കി വര്‍ഗീയ വിഷവിത്തുകളെ മുളയിലേ നുള്ളിക്കളയുകയും ചെയ്തു. അദ്ദേഹത്തിെൻറ ആ നിലപാട് മൂലമാണ് ഒരു മഹാദുരന്തത്തില്‍നിന്ന് നാട് രക്ഷപ്പെട്ടത്. പള്ളിക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇളയ മകനായ സുനില്‍ ഇപ്പോള്‍ പൂജാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.