കള്ളക്കടത്ത് സ്വർണം സ്വർണപ്പണ്ട പണയ ഇടപാടുകൾ വഴി മാറ്റിയെടുക്കുന്നു
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളം വഴി കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം സ്വർണപ്പണ്ട പണയ ഇടപാടുകൾ ഉപയോഗിച്ച് വിറ്റഴിക്കുന്നതായി സൂചന. ഇതേതുടർന്ന് സ്വർണപ്പണയ ഇടപാടുകൾ നടത്തുന്നവരിലേക്ക് കസ്റ്റംസിെൻറ അന്വേഷണം നീളുന്നു.
ആറ് മാസത്തിനിെട നെടുമ്പാശ്ശേരിയിൽ പിടിച്ചെടുത്ത പല സ്വർണവും ഇത്തരത്തിൽ അങ്കമാലി-ആലുവ മേഖലയിൽതന്നെ വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചില ജ്വല്ലറികൾക്ക് സ്വർണപ്പണ്ട പണയ ഇടപാടുകളുണ്ട്. ഇത്തരം ജ്വല്ലറികൾ സ്വർണം നേരിട്ട് വാങ്ങുന്നതിന് പകരം പണയമായി വാങ്ങി പണം നൽകും.
എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ പണയക്കാർ തിരിച്ചെടുത്തില്ലെന്ന് രേഖയുണ്ടാക്കി ഇത് ജ്വല്ലറിയിലേക്ക് എടുത്തതായി കാണിക്കും. ഇതുവഴി കള്ളക്കടത്ത് സ്വർണം വലിയ തോതിൽ സംഭരിക്കാൻ ജ്വല്ലറി ഉടമകൾക്ക് കഴിയുന്നു. ഇത്തരം സ്ഥാപനങ്ങൾ പവന് വിപണിയിലുള്ളതിെൻറ 90 ശതമാനം വരെ തുക പണയത്തുകയായി നൽകുകയും ചെയ്യും.
ജ്വല്ലറികൾ നേരിട്ട് സ്വർണം വാങ്ങുമ്പോൾ വിൽപന നടത്തുന്നയാളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ രേഖകൾ പരിശോധിക്കണമെന്ന നിബന്ധന കർക്കശമാണ്. മാത്രമല്ല, ഇത്തരത്തിൽ രേഖകൾ പരിശോധിച്ച് വാങ്ങിയാലും അത് മോഷ്ടിച്ച സ്വർണമാണെങ്കിൽ തൊണ്ടിയായി പൊലീസ് പിടിച്ചെടുക്കും. പലപ്പോഴും ജ്വല്ലറി ഉടമയെ കേസിൽ പ്രതിയാക്കുകയും ചെയ്യും.
എന്നാൽ, പണയമായി സ്വർണം വാങ്ങുമ്പോൾ ആശുപത്രി ചികിത്സക്ക് പണത്തിന് അത്യാവശ്യത്തിന് പണയംവെക്കുകയാണെന്ന് എഴുതിവാങ്ങുകയാണ് പല ഇടപാടുകാരും ചെയ്യുന്നത്. ആഭരണങ്ങളായിതന്നെ ഇപ്പോൾ ധാരാളമായി സ്വർണം നികുതി വെട്ടിച്ച് കൊണ്ടുവരുന്നുണ്ട്. 20 ലക്ഷത്തിന് താഴെ മൂല്യമുള്ള സ്വർണമാണ് കൊണ്ടുവരുന്നതെങ്കിൽ പലപ്പോഴും പിഴ ഈടാക്കി വിട്ടുകൊടുക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.