Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം നാട്ടിൽ...

സ്വന്തം നാട്ടിൽ തൊഴിലില്ല; തിരിച്ചുവരാൻ തയാറായി അന്തർസംസ്ഥാന തൊഴിലാളികൾ

text_fields
bookmark_border
migrant-labours
cancel

കൊച്ചി: കോവിഡ് ഭീതിയെത്തുടർന്ന് കേരളംവിട്ട അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിൽ ജോലിയില്ലാതെ ദുരിതത്തിൽ. തിരിച്ച് കേരളത്തിലേക്ക് എത്താൻ വഴിതേടി നിരന്തരം തൊഴിലുടമകളെ വിളിക്കുകയാണിവർ. ട്രെയിൻ സർവിസ് ആരംഭിച്ചാൽ കൂട്ടത്തോടെ എത്താനും തയാറെടുപ്പുകൾ തുടങ്ങി.കോവിഡ് 19 ലോക്ഡൗൺ ആരംഭിച്ചതോടെയാണ് കേരളത്തിൽനിന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിയത്. മേയ് ഒന്നുമുതൽ ശ്രമിക് ട്രെയിനുകളിലായി ഒഡിഷ, ബംഗാൾ, അസം, യു.പി സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ മടങ്ങി. ജൂൺ മൂന്നുവരെ 1.53 ലക്ഷം അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിയെന്നാണ് സംസ്ഥാന സർക്കാറിെൻറ കണക്ക്. ഇത് സംസ്ഥാനത്തെ ആകെ അന്തർ സംസ്ഥാന തൊഴിലാളികളുടെ രണ്ട് ശതമാനത്തിലും താഴെയാണ്. പിന്നീട് വ്യവസായ സ്ഥാപനങ്ങളും കെട്ടിട നിർമാണവും ഉൾപ്പെടെ പുനരാരംഭിച്ചതോടെ തൊഴിലാളികൾ മടങ്ങാൻ മടിച്ചു.

അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നായ പെരുമ്പാവൂരിൽ ൈപ്ലവുഡ് ഫാക്ടറികൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതോടെ തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഇൻഡോർ, മംഗളൂരു മേഖലകളിൽനിന്ന് ൈപ്ലവുഡിന് മികച്ച ഓർഡർ ലഭിക്കുന്നുണ്ട്. 24 മണിക്കൂറും ഫാക്ടറികൾ പ്രവർത്തിക്കുന്നു.350 ൈപ്ലവുഡ് ഫാക്ടറികൾ ഉൾപ്പെടെ ആയിരത്തിയഞ്ഞൂറോളം മരാധിഷ്ടിത വ്യവസായങ്ങളാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. ൈപ്ലവുഡ് നിർമാണ മേഖലയിലെ പീലിങ്, ഡ്രൈയിങ്, ഫിനിഷിങ് പ്രക്രിയകളിൽ ഓരോ ഫാക്ടറിയിലും 10 തൊഴിലാളികളുടെ വീതം കുറവുണ്ടെന്ന് മേഖലയിലുള്ളവർ പറയുന്നു.

ൈപ്ലവുഡ് നിർമാണത്തിൽ വിദഗ്ധരായ അസമിൽനിന്നുള്ള തൊഴിലാളികൾ സ്വന്തം നാടുകളിൽ ദുരിതത്തിലാണെന്ന് കേരളത്തിലുള്ള തൊഴിലുടമകളെ അറിയിക്കുന്നുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം അവിടെ കാർഷികവൃത്തി ഇല്ലാതായി. കുറഞ്ഞത് 100 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചുവരാൻ തയാറായി നിൽക്കുകയാണവർ. വൻകിട ൈപ്ലവുഡ് ഫാക്ടറികൾ ഇവർക്ക് ക്വാറൻറീൻ സൗകര്യം ഉൾപ്പെടെ നൽകാൻ തയാറുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - Migrant labours issue-Kerala news
Next Story