Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightവൃക്കരോഗം ഗുരുതരമായി;...

വൃക്കരോഗം ഗുരുതരമായി; ആഷിഖിന് വേണം സുമനസ്സുകളുടെ സഹായം

text_fields
bookmark_border
വൃക്കരോഗം ഗുരുതരമായി; ആഷിഖിന് വേണം സുമനസ്സുകളുടെ സഹായം
cancel
camera_alt

ആഷിഖ്

ജോർജ്

വൈറ്റില: വൃക്കരോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പൊന്നുരുന്നി ഭുവനേശ്വരി റോഡ് തുണ്ടിപ്പറമ്പിൽ ജോർജ്-ഷൈനി ദമ്പതികളുടെ മകനായ ആഷിഖ് ജോർജാണ് (25) സഹായം തേടുന്നത്. എം. കോമി പഠിച്ചുകൊണ്ടിരിക്കെയാണ് ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലായത്. രണ്ടുമാസമായി ലേക്ഷോർ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇനി വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഓപറേഷനും മറ്റ് ആശുപത്രി ചെലവുകൾക്കുമായി ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. ജോർജിന് തയ്യൽ ജോലിയിൽനിന്ന് കിട്ടുന്നതാണ് ഏക വരുമാനം. 30 ലക്ഷം രൂപ ചികിത്സക്കായി ചെലവ് വരും. ഉമ തോമസ് എം.എൽ.എയെയും കൗൺസിലർ സി.ഡി. ബിന്ദുവിനെയും മുഖ്യ രക്ഷാധികാരികളായും കെ.എം. വിപിൻ ചെയർമാനും പി.ടി. കിഷോർ ജനറൽ കൺവീനറായും ആഷിഖ് ചികിത്സസഹായ സമിതിക്ക് രൂപവത്കരിച്ചിട്ടുണ്ട്.

ആഷിഖിന്റെ പിതാവ് ജോർജ് ടി.പി, ചെയർമാൻ കെ.എം. വിപിൻ, ജനറൽ കൺവീനർ പി.ടി. കിഷോർ എന്നിവരുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് വൈറ്റില ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4490000100033262. ഐ.എഫ്.എസ്.സി കോഡ്: PUNB0449000.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney diseasehelpnews
News Summary - Severe kidney disease; Ashiq needs the help of well-wishers
Next Story