പരിഭ്രാന്തി പരത്തി കോതയാറിൽ മലവെള്ളപ്പാച്ചിൽ
text_fieldsകോതമംഗലം: ബുധനാഴ്ച വൈകീട്ട് ശക്തമായ മഴയിൽ രാത്രി അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. രാത്രി ഒമ്പതോടെ പുഴ കരകവിഞ്ഞ് കുടമുണ്ട പാലത്തിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
കോതയാറിലേക്ക് ഒഴുകിയെത്തുന്ന തോടുകളും കരകവിഞ്ഞു. പുഴയുടെയും തോടുകളുടെയും തീരത്തെ കൃഷിയിടങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്ച പുലർച്ചയാണ് വെള്ളം ഇറങ്ങിയത്. പുഴയിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും മരത്തടികളും കുടമുണ്ട പാലത്തിൽ അടിഞ്ഞുകൂടിയത് ജലമൊഴുക്ക് തടസ്സപ്പെടുത്തി. പഞ്ചായത്ത്അംഗം അബൂബക്കർ മാങ്കുളത്തിെൻറ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം കോരിനീക്കി.
വാളാച്ചിറ വെള്ളാരമറ്റം പാലത്തിലേക്കുള്ള റോഡിെൻറ സംരക്ഷണഭിത്തി മഴയിൽ തകർന്നു. സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിെൻറ പകുതി ഭാഗം വരെ വിള്ളൽ വീണിരിക്കുകയാണ്. ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം അപകടം ഉണ്ടാക്കുന്ന സാഹചര്യമാണ്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ദുരന്തത്തിന് വഴിവെക്കും.
തങ്കളം ബൈപാസ് ജങ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ട് ചെറുവാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിൽ വെള്ളാമകുത്തിന് സമീപം ടാർ മിക്സിങ് യൂനിറ്റിന് വേണ്ടി മണ്ണ് നീക്കം ചെയ്തിടത്ത് മഴയെ തുടർന്ന് മണ്ണ് ദേശീയ പാതയിലേക്ക് ഒലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്തുനിന്ന് ഫയർഫോഴ്സ് എത്തി റോഡിൽനിന്ന് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.