Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightസഹോദരങ്ങളെ വീട്ടിൽ...

സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു
cancel

കോതമംഗലം: അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പല്ലാരിമംഗലം ഈട്ടി പാറയിൽ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ചു. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങളായ പല്ലാരിമംഗലം ഈട്ടിപ്പാറ പൊട്ടയിൽ അജിംസിനെയും നാൻസിനെയും ആറുപേർ ചേർന്ന് ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ കയറി മഴുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. സംഭവത്തിൽ പല്ലാരിമംഗലം ഈട്ടിപ്പാറ തട്ടായത് സിയാദിനെ (29)പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ പുല്ലാരിയിൽ റാഷിദ് സംഭവത്തിനിടയിൽ പരിക്കേറ്റതിനാൽ പോത്താനിക്കാട് പൊലീസ് നിരീക്ഷണത്തിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ മറ്റ് നാലുപേർ ഒളിവിലാണെന്നും പൊലീസ്.

മഴുവിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നാൻസ് കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെട്ടേറ്റ നാൻസ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത് പ്രതികൾ ചോദ്യം ചെയ്തിരുന്നതാണ് സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പോത്താനിക്കാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kothamangalam
Next Story