ഹാഗിയ സോഫിയ കത്തീഡ്രൽ;ദുഃഖം അറിയിച്ച് ഇൻറർ ചർച്ച് കൗൺസിൽ
text_fieldsകൊച്ചി: ഐക്യത്തിെൻറയും മതസൗഹാർദത്തിെൻറയും അടയാളവും ൈക്രസ്തവരുടെ ആരാധനാലയവുമായിരുന്ന തുർക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മുസ്ലിം ആരാധനാലയമാക്കി മാറ്റാനുള്ള പ്രസിഡൻറിെൻറ തീരുമാനത്തിൽ കേരള ഇൻറർ ചർച്ച് കൗൺസിൽ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. തുർക്കി പ്രസിഡൻറ് എടുത്ത ദൗർഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ വിവിധ ൈക്രസ്തവസഭകളിലെ മേലധ്യക്ഷന്മാർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇൻറർ ചർച്ച് കൗൺസിൽ ചെയർമാനും സീറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്ക ബാവ, യാക്കോബായ സുറിയാനി സഭാധ്യക്ഷൻ കാതോലിക്കോസ് ബസേലിയോസ് തോമസ് പ്രഥമൻ, സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്, കേരള റീജനൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻറ് ബിഷപ് ഡോ. ജോസഫ് കരിയിൽ, മലങ്കര മാർത്തോമ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, തൃശൂർ ഈസ്റ്റ് സിറിയൻ ചർച്ച് മെത്രാപ്പോലീത്ത ഡോ. മാർ അപ്രേം, സി.എസ്.ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.