Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEdavanakkadchevron_right‘മുന്നറിയിപ്പും’...

‘മുന്നറിയിപ്പും’ രക്ഷപ്രവർത്തനവും അണിയിൽ ബീച്ചിൽ സുനാമി മോക്ക് ഡ്രില്‍

text_fields
bookmark_border
സൂനാമി മോക്ക് ഡ്രിൽ
cancel
camera_alt

സൂനാമി ദുരന്തത്തിന്‍റെ 18ാം വാർഷികത്തോടനുബന്ധിച്ച് എടവനക്കാട് അണിയിൽ ബീച്ചിൽ സംഘടിപ്പിച്ച സൂനാമി മോക്ക് ഡ്രിൽ  

എടവനക്കാട്: സൂനാമി മുന്നൊരുക്കത്തിന്‍റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. പൊലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍നിന്നും ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.

ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സൂനാമി മുന്നൊരുക്കത്തിന്‍റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ സഹകരിച്ചു. കേരളത്തില്‍ സൂനാമി ദുരന്തം വിതച്ചതിന്‍റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

മോക്ക് ഡ്രില്ലിനുശേഷം നടന്ന പരിശീലന പരിപാടി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൻ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുത്തു.

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുല്‍ സലാം, ജില്ല പഞ്ചായത്ത് അംഗം എം.ബി. ഷൈനി, വാര്‍ഡ് മെംബര്‍ സാജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ് കണ്‍വീനര്‍ ടി.ആര്‍. ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnews
News Summary - Tsunami Mock Drill
Next Story