Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരം ചുറ്റി രോഗി; ...

നഗരം ചുറ്റി രോഗി;  നാട്ടുകാർ പരിഭ്രാന്തിയിൽ

text_fields
bookmark_border
covid-19 patient
cancel
camera_alt??????????????????? ????????????? ??????? ?????? ????????? ??????????? ??????????? ????????? ??????????

മൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽനിന്നെത്തിയ പാറശാലക്കാരനായ തൊഴിലാളിക്ക് കോവിഡ് ലക്ഷണമുെണ്ടന്ന പ്രചാരണം കാവുങ്കര മേഖലയെ ഭീതിയിലാഴ്ത്തി. ഇതോടെ നഗരം ചുറ്റാനിറങ്ങിയ ഇയാളെ ക്വാറൻറീനിൽ പോകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിവരമറിയിച്ചു. ആരോഗ്യ പ്രവർത്തകർ അടക്കം എത്തിെയങ്കിലും നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ മണിക്കൂറുകളോളം നടുറോഡിൽ കാത്തുനിന്നു.  ഇയാളെ നടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന നാട്ടുകാരുടെ ഭീഷണിക്കൊടുവിൽ ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസെത്തി കൊണ്ടുപോയി. എന്നാൽ, അൽപസമയത്തിനകം രോഗലക്ഷണമൊന്നും ഇെല്ലന്ന പേരിൽ ഇയാളെ ആശുപത്രിയിൽനിന്ന് മടക്കി. 

മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് റോഡിലാണ് മണിക്കൂറുകളോളം ആളുകളെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. ശനിയാഴ്ച രാവിലെ പാറശാലയിൽനിന്നെത്തിയ മേസൺ പണിക്കാരനായ മധ്യവയസ്‌കനാണ് ഹോട്ടലുകളിൽ അടക്കം കയറി നടന്നത്. ഇതിനിടെ ഇയാൾ പനിക്ക് മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ കയറിയെന്ന അഭ്യൂഹവും പടർന്നു. പനിയും ചുമയുമുെണ്ടന്ന പ്രചാരണവും വന്നു. ഇതോടെയാണ് നാട്ടുകാർ തടഞ്ഞുനിർത്തിയത്. വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ ക്വാറൻറീൻ സെൻററിലേക്കു കൊണ്ടുപോകാൻ വാഹനങ്ങളൊന്നും തയാറാകാതെ വന്നതോടെ ഉച്ചമുതൽ വൈകീട്ട് വരെ ഇയാളെ നാട്ടുകാർ റോ‍ഡരികിൽ നിർത്തി. പൊലീസ് ഇടപെട്ട് ആംബുലൻസ് സർവിസിനായി ശ്രമിച്ചെങ്കിലും ആംബുലൻസുകളൊന്നും സ്ഥലത്തെത്തിയില്ല. 

വൈകീട്ടായതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ഇയാളെ കൊണ്ടുപോകാൻ ജനറൽ ആശുപത്രിയിൽനിന്ന് വാഹനം എത്തിയതും തുടർന്ന് രോഗലക്ഷണമിെല്ലന്ന പേരിൽ മടക്കി അയച്ചതും. ഇതിനിടെ ഇയാളെ കാണാനും യാത്രയാക്കാനും ആളുകൾ തടിച്ചുകൂടിയത് പൊലീസിനും തലവേദനയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspatientcovid 19
News Summary - Cochin covid patient-Kerala news
Next Story