ഋതിക്ക് കൃഷ്ണെൻറ ചികിത്സക്ക് സഹായ കമ്മിറ്റി
text_fieldsഉദുമ: ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന ബാര ഇരട്ടപ്പനക്കാൽ ഇ.പി. കൃഷ്ണൻ- ബിന്ദു ദമ്പതികളുടെ 16കാരനായ മകൻ ഋതിക് കൃഷ്ണെൻറ ചികിത്സക്ക് സഹായ സമിതിയായി. വൃക്ക മാറ്റിവെക്കൽ ചികിത്സയിലൂടെ മാത്രമേ ഋതിക്കിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. പുതിയ ദാതാവിൽനിന്നും വൃക്ക സ്വീകരിക്കുന്നതിനും ശസ്ത്രക്രിയകൾക്കും മരുന്നുകൾക്കും തുടർ ശുശ്രൂഷകൾക്കുമായി ഏതാണ്ട് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
കടുത്ത പ്രമേഹം ബാധിച്ച പിതാവ് ഇ.പി. കൃഷ്ണൻ കഠിനാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിത്യചെലവുകൾ തന്നെ നടത്തിക്കൊണ്ടുപോകാൻ പ്രയാസമുള്ള കുടുംബത്തിെൻറ ഏക പ്രതീക്ഷയാണ് ഋതിക്. പഠനത്തിലും പാഠ്യതര പ്രവർത്തനങ്ങളിലും താരതമ്യേന മികവ് കാണിക്കുന്ന ഋതിക് ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ് ബിന്ദുവിെൻറ തൊഴിലുറപ്പ് ജോലിയിൽ നിന്നുമുള്ള തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് 30 ലക്ഷം എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത ഭീമമായ തുകയാണ്.
സ്ഥലം എം.എൽ.എ, ഉദുമ പഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്ത് മെംബർമാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ ഇവരൊക്കെ ഉൾപ്പെടുത്തി 'ഋതിക് കൃഷ്ണൻ ചികിത്സ സഹായ സമിതി' എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് നാട്ടുകാർ ചികിത്സക്കുള്ള ധനസമാഹരണം നടത്തിവരുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കുന്ന് ശാഖയിൽ 0617053000005899 എന്ന നമ്പറിൽ (ഐ.എഫ്.എസ്.സി SIBL0000617) അക്കൗണ്ട് ആരംഭിച്ചു. ഫോൺ: 9048546474 ,9447375156, 9544909118.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.