Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമഞ്ചേശ്വരത്ത് മൂന്ന്...

മഞ്ചേശ്വരത്ത് മൂന്ന് കടകളിൽ കവർച്ച; മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു

text_fields
bookmark_border
theft
cancel

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാല് കടകളില്‍ കവര്‍ച്ചശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.

പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാടയിലെ മുഹമ്മദി‍െൻറ ബ്രൈറ്റ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മഞ്ചേശ്വരത്തെ സക്കീറി‍െൻറ ഉടമസ്ഥതയിലുള്ള സംസം ബേക്കറിയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.

സമീപത്തെ മുഹമ്മദി‍െൻറ മാക്‌സ് മൊബൈല്‍ കടയില്‍നിന്ന് 11,000 രൂപ കവര്‍ന്നു. ഇതിന് സമീപത്തെ നാല് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മോഷണ സംഘത്തിലെ രണ്ടുപേര്‍ ഹെല്‍മറ്റും കൈയുറയും ധരിച്ച് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുന്ന ദൃശ്യമാണ് സി.സി.ടി.വിയിലുള്ളത്. മഞ്ചേശ്വരം പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച വർധിച്ചുവരുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കവർച്ച വർധിക്കാൻ കാരണമായിട്ടുണ്ട്. ഒരുമാസം മുമ്പ് ഹൊസങ്കടിയിലെ അഞ്ച് കടകളില്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robberymanjeswarammoney stolen
News Summary - Robbery at three shops in Manjeswar; Mobile phones and money were stolen
Next Story