യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകം കേട്ടത് ദുരന്ത വാർത്ത
text_fieldsകുമ്പള: ഷിറിയയിൽ തിങ്കളാഴ്ച പുലർച്ച സെയ്തലിയുടെ മരണം പേരമക്കളുടെ പാസ്പോർട്ടിനുള്ള യാത്രക്കിടെ.
മുട്ടത്തെ വീട്ടിൽ നിന്നും പുലർച്ച ആറര മണിയോടെയാണ് സ്വിഫ്റ്റ് കാറിൽ സെയ്തലി ഇബ്രാഹിം സെറാങ്കും അനുജൻ അബ്ദുൽ ഖാദറും മകൻ സലീമിെൻറ ഭാര്യ ആയിശത്ത് താഹിറയും ഇവരുടെ മക്കളായ ശിഹാബുദ്ദീനും നിദ സഅദിയയും പയ്യന്നൂർ പാസ്പോർട്ട് ഓഫിസിലേക്ക് പുറപ്പെട്ടത്.
വീട്ടിൽ നിന്നും അര കിലോ മീറ്റർ അകലെ ഓണന്ത എന്ന സ്ഥലത്ത് ദേശീയ പാതയിൽെവച്ചാണ് അപകടമുണ്ടായത്. എതിരെ പോവുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറി വലത്തുഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.
ലോറിയിൽ കുരുങ്ങിപ്പോയ കാറിനെ ഏകദേശം ഇരുന്നൂറ് മീറ്റർ വലിച്ചിഴച്ചുപോയ ലോറി കാർ വേർപെട്ടതോടെ നിർത്താതെ ഓടിച്ചുപോയി.
ഇടിയുടെ ആഘാതത്തിൽ കാറിെൻറ ഇടതുവശത്ത് മുൻ സീറ്റിലിരിക്കുകയായിരുന്ന സെയ്തലി, പിന്നിലിരിക്കുകയായിരുന്ന ആയിശത്ത് താഹിറ, മക്കളായ നിദ സഹദിയ, ശിഹാബുദ്ദീൻ എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഇവരെ പുറത്തെടുക്കുമ്പോഴേക്കും സെയ്തലി മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞ് മുട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.