Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightവയോധികയുടെ വള കവർന്നു;...

വയോധികയുടെ വള കവർന്നു; ബഹളംവെച്ച കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി

text_fields
bookmark_border
വയോധികയുടെ വള കവർന്നു; ബഹളംവെച്ച കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി
cancel
camera_alt

മോഷണം നടന്ന കൊളവയലിലെ വീട്

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന വയോധികയുടെ രണ്ടു പവെൻറ സ്വര്‍ണവള ഊരിയെടുത്തു. കൂടെ ഉണ്ടായിരുന്ന പേരമകള്‍ ബഹളം വെച്ചപ്പോള്‍ കഴുത്തുഞെരിച്ചും കണ്ണില്‍ മുളകുപൊടി വിതറിയും ആക്രമിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. അജാനൂര്‍ കൊളവയലില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് അക്രമവും കവര്‍ച്ചയും നടന്നത്.

കൊളവയലിലെ പരേതനായ ചേരി അബൂബക്കറി‍െൻറ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തി‍െൻറ ഭാര്യ ഫാത്തിമയുടെ (72) കൈയിലെ വളയാണ് ഊരിയെടുത്തത്. ഫാത്തിമയും പ്ലസ് വൺ വിദ്യാര്‍ഥിനിയായ പേരമകള്‍ ലിംസയും ഒരേ മുറിയിലാണ് ഉറങ്ങിയത്. വീടി‍െൻറ രണ്ടാം നിലയിലെ വാതില്‍ വഴി അകത്തുകടന്ന അക്രമി ഒരു കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു. മറുകൈയില്‍ എണ്ണയും തേച്ചിരുന്നു. അടുക്കളയിലെത്തി മുളകുപൊടിയെടുത്ത ശേഷമാണ് ഫാത്തിമയുടെ കിടപ്പുമുറിയില്‍ കയറിയത്. ഒരു കൈയിലെ വള ഊരിയെടുക്കുന്നതുവരെ ഇവര്‍ അറിഞ്ഞില്ല. രണ്ടാമത്തെ കൈയിലെ വള ഊരിയെടുക്കുന്നതിനിടയില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്ന് ബഹളം െവച്ചു. ഇതുകേട്ടുണര്‍ന്ന ലിംസയും ബഹളം െവച്ചു. ഇതോടെ അക്രമി ലിംസയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും കഴുത്തുഞെരിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft in house
News Summary - theft in house
Next Story