Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightജില്ല ആശുപത്രി...

ജില്ല ആശുപത്രി സെല്ലിൽ ഏറ്റുമുട്ടി സഹോദരങ്ങൾ; പൊലീസിനെയും കൈയേറ്റം ചെയ്തു

text_fields
bookmark_border
ജില്ല ആശുപത്രി സെല്ലിൽ ഏറ്റുമുട്ടി സഹോദരങ്ങൾ; പൊലീസിനെയും കൈയേറ്റം ചെയ്തു
cancel
camera_alt

ഏറ്റുമുട്ടിയ പ്രതികൾ

കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ ആക്രമിച്ച് റിമാൻഡിലായി പൊലീസ് കാവലിൽ ജില്ല ആശുപത്രിയിലെ സെല്ലിൽ കഴിയുന്ന സഹോദരങ്ങൾ ഇവിടെ വെച്ചും പൊലീസിനെ ആക്രമിച്ചു. സെല്ലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നത് തടയാൻ ചെന്നപ്പോഴാണ് സംഭവം. പ്രിസൺ ഗാർഡ് ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫിസറും ബന്തടുക്ക സ്വദേശിയുമായ ടി.കെ. പ്രശാന്തിനെയാണ് തള്ളിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാവിലെ 11.45നാണ് സംഭവം. കഴിഞ്ഞദിവസം ശിവപുരത്തുവെച്ച് രാജപുരം എസ്.ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുകയാണ് ഇരുവരും. വീട്ടിൽ പരസ്പരം ഏറ്റുമുട്ടിയതിലാണ് ഇരുവർക്കും പരിക്കുപറ്റിയത്. ഇതറിഞ്ഞായിരുന്നു പൊലീസ് വീട്ടിലെത്തിയത്. പ്രമോദിനെതിരെ പൊലീസിനെ ആക്രമിച്ചതിന് അഞ്ചു കേസ് ഉൾപ്പെടെ ഏഴ് കേസുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskannur district hospital
News Summary - Police attacked by suspected siblings in district hospital cell
Next Story