Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ മാർച്ചിനിടെ പൊലീസുമായി സംഘർഷം

text_fields
bookmark_border
പുല്ലൂർ പെരിയ പഞ്ചായത്ത് മാർച്ചിൽ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും  തമ്മിലുണ്ടായ സംഘർഷം
cancel
camera_alt

പുല്ലൂർ പെരിയ പഞ്ചായത്ത് മാർച്ചിൽ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും

തമ്മിലുണ്ടായ സംഘർഷം

കാഞ്ഞങ്ങാട്: പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി.വൈ.എഫ്.ഐ -പൊലീസ് സംഘർഷം. പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് ഇരച്ചുകയറി. ഇല്ലത്തുംകടവ് പാലം അഴിമതി വിജിലൻസ് അന്വേഷിക്കണം, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക, പ്രസിഡന്റിന്റെ ഏകാധിപത്യഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി സംഘർഷത്തിലെത്തിയത്.

സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിക്കുകയായിരുന്നു. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസിനെ തള്ളിനീക്കി പ്രവർത്തകർ പഞ്ചായത്ത്‌ ഓഫിസിൽ കയറി പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് പുറത്തേക്ക് നീക്കി.

ഓഫിസിനകത്ത് മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് യുവജന മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfidyfi marchkeralapolice
News Summary - Clash with police during DYFI march
Next Story