പുലിയെ കണ്ട രണ്ടിടത്ത് കാമറ ട്രാപ്
text_fieldsകാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിൽ പുലിയെ കണ്ട രണ്ടിടത്ത് വനപാലകർ കാമറ ട്രാപ് സ്ഥാപിച്ചു. അമ്പലത്തുംകര ബർമത്തട്ടിലും വെള്ളൂടയിലുമാണ് ബുധനാഴ്ച രണ്ട് കാമറകൾ സ്ഥാപിച്ചത്. ഈഭാഗത്ത് പലതവണ പുലിയെ കണ്ടിരുന്നു. മരുതോം സെക്ഷൻ സ്റ്റാഫും വളന്റിയർമാരും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.
പുലി വരാൻ സാധ്യതയുള്ള സ്ഥലത്താണ് കാമറ സ്ഥാപിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളൂടയിൽ പാറമടയിൽ വെള്ളമുള്ളതിനാൽ ഈഭാഗത്ത് പുലിവരാൻ സാധ്യത ഏറെയാണെന്ന് വനപാലകർ പറഞ്ഞു. അതിനാലാണ് ഇവിടെ ഒരു കാമറ ട്രാപ് സ്ഥാപിച്ചത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു കാമറ സ്ഥാപിച്ചത്. ഒരുമാസമായി ഈ പ്രദേശങ്ങളിൽ പുലി സാന്നിധ്യമുണ്ട്. ആടിനെയും പട്ടിയെയും പുലി കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

